ടോള്‍ പിരിവില്‍ നിന്ന് രക്ഷ നേടാന്‍ ഉടമ ഉപയോഗിച്ചത് മുഖ്യമന്ത്രിയുടെ പേര് പതിപ്പിച്ച നമ്പര്‍ പ്ലേറ്റ്

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡിയുടെ പേരാണ് കാറിന് മുന്നില്‍ പതിപ്പിച്ചത്

ഹൈദരാബാദ്: ഹൈദരാബാദില്‍ ടോള്‍ പിരിവില്‍ നിന്ന് രക്ഷ നേടാന്‍ ഉടമ ഉപയോഗിച്ചത് മുഖ്യമന്ത്രിയുടെ പേര് പതിപ്പിച്ച സ്റ്റിക്കര്‍. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡിയുടെ പേരാണ് കാറിന് മുന്നില്‍ പതിപ്പിച്ചത്. ജീഡിമെട്‌ലയില്‍ നിന്നുള്ള ട്രാഫിക് പോലീസ് സംഘമാണ് പെര്‍മനന്റ് അയണ്‍ പ്ലേറ്റില്‍ ‘എപി സിഎം ജഗന്‍’ എന്നെഴുതിയ നിലയിലാണ് കണ്ടെത്തിയത്.

ഒക്ടോബര് 19നായിരുന്നു സംഭവം. പിടിച്ച കാറിന് രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റും ഉണ്ടായിരുന്നില്ല. സംഭവത്തില്‍ ഹരി രാകേഷ് എന്നയാളുടെ കാറാണ് ഗ്രാഫിക് പോലീസ് പിടിച്ചെടുത്തത്. ടോള്‍ പ്ലാസകളിലെ പിരിവില്‍ നിന്നും പോലീസ് പരിശോധനയില്‍ നിന്നും രക്ഷപ്പെടാനാണ് ഇത്തരത്തിലൊരു പ്രവൃത്തി ചെയ്തതെന്ന് ഹരി രാകേഷ് പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ ഇയാള്‍ക്കെതിരെ ട്രാഫിക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Exit mobile version