കല്‍ക്കരി കമ്പനിയുടെ ടിപ്പറിടിച്ച് ആട് ചത്തു: മഹാനദി കമ്പനിയ്ക്ക് നഷ്ടമായത് 2.7 കോടി

ഭുവനേശ്വര്‍: ഒരു ആട് ചത്തതുകാരണം മഹാനദി കോള്‍ഫീല്‍ഡ് കമ്പനിയ്ക്ക് ഉണ്ടാക്കിയ നഷ്ടം കോടികളാണ്. കോള്‍ ഇന്ത്യയുടെ അനുബന്ധ കമ്പനിയായ മഹാനദി കോള്‍ഫീല്‍ഡ് ലിമിറ്റഡിന് 2.7 കോടിയാണ് നഷ്ടമായത്.

ഒഡീഷയിലെ താല്‍ച്ചര്‍ കല്‍ക്കരി ഖനനമേഖലയിലാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. കല്‍ക്കരി കൊണ്ടുപോകുന്ന ടിപ്പര്‍ ഇടിച്ച് ആട് കൊല്ലപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ നഷ്ടപരിഹാരമായി 60, 000 രൂപ ആവശ്യപ്പെട്ടു. മഹാനദി കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡ് പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍, തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ ടാല്‍ച്ചര്‍ കല്‍ക്കരിപ്പാടങ്ങളിലെ ജഗനാഥ് സിഡിംഗ്‌സ് നമ്പര്‍ 1, 2 എന്നിവിടങ്ങളില്‍ കല്‍ക്കരി കൊണ്ടുപോകുന്നത് അയല്‍ഗ്രാമത്തിലെ ചില ആളുകളുടെ നേതൃത്വത്തിലുള്ള ജനക്കൂട്ടം തടസപ്പെടുത്തിയിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും ഇടപെടലിനെ തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ജോലി പുനരാരംഭിച്ചതായും പ്രസ്താവനയില്‍ വ്യക്തമാക്കി.

മൂന്നര മണിക്കൂര്‍ അനധികൃതമായി ജോലി നിര്‍ത്തി വെച്ചതിലൂടെ കമ്പനിയ്ക്ക് 1.4 കോടി രൂപയും റെയില്‍വേ വഴി അയച്ചതിന്റെ പേരില്‍ 1.28 കോടി രൂപയും നഷ്ടമുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെ 2.68 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കു കൂട്ടുന്നത്. ഇതുകൂടാതെ, ജോലി തടസപ്പെട്ടതോടെ സര്‍ക്കാര്‍ ഖജനാവിന് 46 ലക്ഷം രൂപയുടെ നഷ്ടവും സംഭവിച്ചു. അതേസമയം, ജോലി തടസപ്പെടുത്തിയവര്‍ക്ക് എതിരെ കമ്പനി പ്രാദേശിക പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

Exit mobile version