പിരിയാന്‍ കഴിയുന്നില്ല: കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി, 55കാരനായ കാമുകന്‍ മരണപ്പെട്ടു, ഭര്‍തൃമതിയായ കാമുകി പരിക്കുകളോടെ രക്ഷപ്പെട്ടു!

കഴിഞ്ഞ സെപ്തംബറില്‍ ധര്‍മ്മലിംഗത്തെ കാണാന്‍ യുവതി ഇന്ത്യയിലേക്ക് വന്നു.

മറയൂര്‍: ഫേസ്ബുക്ക് പ്രണയത്തില്‍ പിരിയാനാകാതെ കമിതാക്കള്‍ ട്രെയിനിനു മുന്‍പില്‍ ചാടി. വിവാഹിതനായ 55കാരന്‍ അപകടത്തില്‍ മരണപ്പെട്ടു. 41കാരിയായ ഭര്‍തൃമതിയായ കാമുകി പരിക്കുകളോടെ രക്ഷപ്പെട്ടു. പ്രണയിച്ചാലും ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ല എന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇരുവരും ആത്മഹത്യയ്ക്ക് തുനിഞ്ഞത്. പൊള്ളാച്ചിയിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ പൊള്ളാച്ചി ഭദ്രകാളിയമ്മന്‍ ക്ഷേത്രത്തിന് സമീപമുള്ള സ്വകാര്യ സ്‌കൂളിനോടു ചേര്‍ന്നുള്ള തീവണ്ടിപാളത്തില്‍ ഒരു സ്ത്രീയും പുരുഷനും കിടക്കുന്നതു കണ്ട സമീപവാസികള്‍ പോലീസില്‍ വിവരമറിയിച്ചു.

പരിശോധനയില്‍ പുരുഷന്‍ മരിച്ചതായും സ്ത്രീക്ക് ചെറിയ പരിക്കുപറ്റിയതായും കണ്ടെത്തി. സ്ത്രീയെ ചോദ്യംചെയ്തതില്‍നിന്ന് പൊള്ളാച്ചി വെങ്കിടേശ്വര കോളനി സ്വദേശി ധര്‍മ്മലിംഗമാണ്(55) മരിച്ചത് എന്ന് തിരിച്ചറിഞ്ഞു. ശ്രീലങ്ക ഖണ്ഡി സ്വദേശിനിയാണ് പരിക്കേറ്റ 41-കാരി. ഒരു വര്‍ഷമായി രണ്ടുപേരും ഫേസ്ബുക്കിലൂടെ സൗഹൃദത്തിലാകുകയും ശേഷം സൗഹൃദം വഴിമാറി പ്രണയത്തില്‍ കലാശിക്കുകയുമായിരുന്നു.

കഴിഞ്ഞ സെപ്തംബറില്‍ ധര്‍മ്മലിംഗത്തെ കാണാന്‍ യുവതി ഇന്ത്യയിലേക്ക് വന്നു. രണ്ടുപേരും വിവിധ സ്ഥലങ്ങളില്‍ യാത്ര ചെയ്തു. നവംബര്‍ 15-ന് യുവതിയുടെ വിസയുടെ കാലാവധി തീര്‍ന്നു. ശ്രീലങ്കയ്ക്ക് തിരികെ പോകുന്നതില്‍ ഇവര്‍ക്കുള്ള വിഷമം കണ്ട് രണ്ടുപേരും ആത്മഹത്യക്ക് തുനിഞ്ഞതെന്ന് ഇവര്‍ പറയുന്നു. ചൊവ്വാഴ്ച 4.30-ന് പൊള്ളാച്ചിയില്‍നിന്ന് ചെന്നൈക്ക് പോയ തീവണ്ടിക്കു മുന്‍പിലാണ് രണ്ടുപേരും ചാടിയത്. ധര്‍മ്മലിംഗം മൂന്നു മക്കളുടെ പിതാവാണ്.

Exit mobile version