വഴക്കിട്ട് ഭാര്യ സ്വന്തം വീട്ടിലേയ്ക്ക് പോയി; മദ്യലഹരിയില്‍ ഗൃഹനാഥന്‍ മൂന്ന് പെണ്‍മക്കളെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച ശേഷം ജീവനോടെ തീ കൊളുത്തി!

ഭാര്യയുടെ വീട്ടില്‍ ചെന്ന ചേദമിലാലിനെ ബന്ധുക്കള്‍ തിരിച്ചയക്കുകയും ചെയ്തു.

കാണ്‍പൂര്‍: മദ്യപി ലഹരിയില്‍ പ്രകോപിതനായി പ്രായപൂര്‍ത്തിയാകാത്ത 3 പിഞ്ചു കുഞ്ഞുങ്ങളെ ചുറ്റികയ്ക്ക് തലയ്ക്കടിച്ച് ബോധംകെടുത്തി ജീവനോടെ ചുട്ടെരിച്ചു. വഴക്കിനിടെ ഭാര്യ പിണങ്ങി സ്വന്തം വീട്ടില്‍ പോയതിന് പിന്നാലെയാണ് ഇയാള്‍ മക്കളെ ക്രൂരമായി വകവരുത്തിയത്. ഗ്യാസ് തുറന്നുവിട്ട് തീയിടുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ലളിത്പുര്‍ ജില്ലയിലെ വീര്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച രാവിലെയാണ് ദാരുണ സംഭവം.

അജ്ഞലി (1), രാധിക (ഏഴ്), വിശാഖ(മൂന്ന്) എന്നിവരാണ് കൊല്ലപ്പെട്ടത്. കുട്ടികള്‍ മൂന്നു പേരും സംഭവസ്ഥലത്തുവച്ചു മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ കുട്ടികളുടെ പിതാവായ ചേദമിലാല്‍ എന്ന ചിദ്ദു കുഷ്വാഹയെ പോലീസ് അറസ്റ്റു ചെയ്തു. ചേദമിലാല്‍ മദ്യപിച്ചെത്തി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഭാര്യ മറ്റു രണ്ട് പെണ്‍മക്കളേയും കൂട്ടി ദീപാവലിയുടെ തലേന്ന് മഖ്യപ്രദേശിലെ ദത്തിയ ജില്ലയിലുള്ള മാതാപിതാക്കളുടെ പക്കലേക്ക് പോയിരുന്നു. ഭാര്യയെ തിരിച്ചുകൊണ്ടുവരാന്‍ ഇയാള്‍ നടത്തിയ ശ്രമങ്ങള്‍ എല്ലാം പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. ഭാര്യയുടെ ബന്ധുക്കളുമായി വഴക്കിടേണ്ടിവന്നു.

ഭാര്യയുടെ വീട്ടില്‍ ചെന്ന ചേദമിലാലിനെ ബന്ധുക്കള്‍ തിരിച്ചയക്കുകയും ചെയ്തു. അപമാനിതനായി എന്ന തോന്നലില്‍ തിരിച്ചുപോന്ന ചേദമിലാല്‍ ഭാര്യയെ തിരിച്ചുവീട്ടില്‍ എത്തിക്കാന്‍ വേണ്ടി പെണ്‍മക്കളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ലളിത്പുര്‍ എസ്പി പറഞ്ഞു. തിങ്കളാഴ്ച രാത്രി മുഴുവന്‍ ചേദമിലാല്‍ മദ്യപിക്കുകയായിരുന്നുവെന്ന് അയാളുടെ അമ്മ പറയുന്നു. പുലര്‍ച്ചെ നാലു മണിയോടെ തന്നെ വീട്ടില്‍ നിന്ന് പുറത്താക്കി. മുറി അകത്തുനിന്ന് പൂട്ടിയ ശേഷം പെണ്‍മക്കളെ കൊലപ്പെടുത്തുകയായിരുന്നു. അയല്‍വാസികളുടെ വീടുകള്‍ക്കും തീയിടാന്‍ ശ്രമിച്ചു. അയല്‍ക്കാര്‍ ചേര്‍ന്ന് ചേദമിലാലിനെ പിടിച്ചുകെട്ടി പോലീസിന് കൈമാറുകയായിരുന്ന. ചേദമിലാല്‍ കുറ്റം സമ്മതിച്ചായും പോലീസ് വ്യക്തമാക്കി.

Exit mobile version