ദുരിത കയത്തിലും ജാതിവെറി; ദുരിതാശ്വാസ ക്യാമ്പ് ജാതി തിരിച്ച്; മേല്‍ജാതിക്കാരുടെ ക്യാംമ്പില്‍ പട്ടിക വിഭാഗങ്ങളെ കയറ്റില്ല

ഘടപ്രഭ നദി കരകവിഞ്ഞതോടെയാണ് ബഗാല്‍ക്കോട്ട് ജില്ലയിലെ കതാര്‍ക്കി വെള്ളത്തിലായത്

ബഗാല്‍ക്കോട്ട്: പ്രളയക്കെടുതിയെ തുടര്‍ന്ന് കര്‍ണാടകയില്‍ തുറന്ന ദുരിതാശ്വാസ ക്യാംമ്പുകളില്‍ ജാതി വിവേചനം. കര്‍ണാടകയിലെ കതാര്‍ക്കിയില്‍ തുറന്ന ദുരിതാശ്വാസ ക്യാംമ്പുകളിലാണ് ജാതി തിരിച്ച് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.

ബഗാല്‍ക്കോട്ട് ജില്ലയിലെ കതാര്‍ക്കിയിലാണ് ജാതി തിരിച്ച് ക്യാംമ്പ് തുറന്നിരിക്കുന്നത്. ഘടപ്രഭ നദി കരകവിഞ്ഞതോടെയാണ് കതാര്‍ക്കി വെള്ളത്തിലായത്. ഇതേ തുടര്‍ന്ന് മൂന്നു ക്യാംമ്പുകളാണ് ഇവിടെ തുറന്നത്. ഒന്നാമത്തെ ക്യാംമ്പ് മേല്‍ ജാതിക്കാര്‍ക്കു വേണ്ടിയുള്ളതാണ്. എസ്‌സി, എസ്ടിക്കാര്‍ക്കു വേണ്ടിയുള്ളതാണ് രണ്ടാമത്തെ ക്യാംമ്പ് മറ്റു വിഭാഗങ്ങള്‍ക്കായി ഒരു ക്യാംമ്പ് കൂടിയൂണ്ട്.

മേല്‍ജാതിക്കാര്‍ക്കുള്ള ക്യാംമ്പുകളില്‍ പട്ടിക വിഭാഗക്കാരെ പ്രവേശിപ്പിക്കുന്നില്ലെന്ന് ന്യൂ ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങളുടെ ക്യാംമ്പുകളില്‍ കീഴ് ജാതിക്കാരെ അനുവദിക്കാന്‍ ഉയര്‍ന്ന വിഭാഗങ്ങള്‍ തയാറാവുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേതുടര്‍ന്നാണ് വേറെ ക്യാംമ്പ് തുറന്നത്. മേല്‍ജാതിക്കാര്‍ക്കുള്ള ക്യാംമ്പില്‍ ആയിരത്തോളം പേരുണ്ട്. പട്ടിക വിഭാഗങ്ങള്‍ക്കുള്ള ക്യാംമ്പില്‍ 350 പേരാണുള്ളത്.

അതേസമയം ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത് ജാതി അടിസ്ഥാനത്തിലാണെന്ന വാര്‍ത്തകള്‍ ജില്ലാ കമ്മിഷണര്‍ നിഷേധിച്ചു. സമൂഹത്തെ വിഭജിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രചാരണമാണ് ഇതെന്ന് കമ്മിഷണര്‍ പറഞ്ഞു

Exit mobile version