ആംബുലന്‍സ് എത്തിയില്ല, മൃതദേഹവും ചുമന്ന് നടക്കേണ്ടി വന്നത് 10 കിലോമീറ്റര്‍

വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ മൃതദേഹവും ചുമന്ന് നടക്കേണ്ടി വന്നത് 10 കിലോമീറ്ററുകളോളം.
റോഡ് മോശമായതിനാല്‍ ആംബുലന്‍സ് നല്‍കാന്‍ അധികൃതര്‍ വിസമ്മതിക്കുകയായിരുന്നു. ഇതിനാല്‍ മൃതദേഹം ആംബുലന്‍സില്‍ വീട്ടിലെത്തിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് അമ്പത്തിമൂന്നുകാരന്റെ മൃതദേഹവുമായി ബന്ധുക്കള്‍ 10 കിലോമീറ്ററുകളോളം നടക്കണ്ടി വന്നു.

മാരുദി സര്‍വേശ്വര്‍ റാവു എന്നയാളാണ് അസുഖങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ചത്. കൊയ്യുരു മണ്ഡലിലുള്ള ഇയാളുടെ വീട്ടിലേക്കുള്ള റോഡുകള്‍ മോശമായതിനാല്‍ വാഹന സൗകര്യം പ്രദേശത്ത് കുറവായിരുന്നു. തൊട്ടില്‍ പോലെ തുണി കെട്ടിവെച്ച് അതിനുള്ളില്‍ മൃതദേഹവും വഹിച്ചാണ് വീട്ടിലേക്കെത്തിച്ചത്.

പ്രദേശത്ത് നേരത്തെയും ഇത്തരത്തിലുളള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റോഡു മോശമായതിനാല്‍ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിക്കാതെ നേരത്തെ ഒരു ഗര്‍ഭിണി റോഡില്‍ പ്രസവിച്ച സംഭവവുമുണ്ടായിരുന്നു.

Exit mobile version