കടുത്ത ആരാധിക; യുവതി ജീവനൊടുക്കിയത് സുശാന്തിന്റെ വേര്‍പാടില്‍ മനംനൊന്ത്, റിപ്പോര്‍ട്ട്

ശ്രീഹരിപുരം: ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണത്ത് ജൂണ്‍ 16ന് യുവതി ജീവനൊടുക്കിയത് ബോളിവുഡ് താരം സുശാന്ത് സിങ്ങിന്റെ മരണത്തെ തുടര്‍ന്നുള്ള മനോവിഷമം മൂലമെന്ന് റിപ്പോര്‍ട്ട്. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്.

ശ്രീഹരിപുരത്തു താമസിച്ചിരുന്ന യുവതി സ്വകാര്യ സ്‌കൂളിലെ ടീച്ചര്‍ ആയിരുന്നു. മൂന്ന് വര്‍ഷം മുന്‍പാണ് യുവതിയുടെ കുടുംബം വിശാഖപട്ടണത്ത് എത്തുന്നത്. യുവനടന്‍ സുശാന്ത് സിംഗിന്റെ കടുത്ത ആരാധികയായിരുന്നു യുവതിയെന്ന് കുടുംബം പറയുന്നു. സുശാന്തിന്റെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ യുവതി അസ്വസ്ഥയായിരുന്നെന്നും വീട്ടുകാര്‍ പറയുന്നു. മരണവാര്‍ത്ത സംബന്ധിച്ച വീഡിയോകള്‍ കണ്ടതിന് ശേഷം വീട്ടുകാരോട് സംസാരിക്കാന്‍ കൂടി യുവതി തയ്യാറായിരുന്നില്ലെന്ന് കുടുംബം പറയുന്നു.

ജൂണ്‍ 16ന് യുവതി റൂമിനകത്ത് കയറി വാതില്‍ അടച്ചു. നിരവധി തവണ തട്ടിയിട്ടും വാതില്‍ തുറന്നില്ല. ഇതോടെ സംശയം തോന്നിയ വീട്ടുകാര്‍ വാതില്‍ പൊളിച്ച് അകത്ത് കയറുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ മരണം കഴുത്തില്‍ കയര്‍ മുറുകിയുള്ള ശ്വാസം മുട്ടിയാണ് യുവതി മരിച്ചതെന്ന് തെളിഞ്ഞിരുന്നു. ജൂണ്‍ 14നാണ് ബോളിവുഡിലെ യുവ നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ ബാന്ദ്രയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Exit mobile version