‘പോക്സോ കേസിൽ ഞാൻ തെറ്റ് ചെയ്തിട്ടില്ല, പരാതി കൊടുത്ത കുട്ടി ക്രൂരമായി ടോർച്ചർ ചെയ്തു’; പോക്‌സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയിൽ

തൃശ്ശൂർ: പോക്‌സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയിൽ. നിരപരാധിയാണെന്ന് കുറിപ്പെഴുതി വെച്ചാണ് ചാമക്കാല മതിലകം കൊടുങ്ങൂക്കാരൻ സഹദ് (26) വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ഇന്നലെ വൈകീട്ടോടെ സഹദിനെ മുറിക്കകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കഴിഞ്ഞ ഡിസംബറിൽ പോക്‌സോ കേസിൽ പ്രതിയായി അറസ്റ്റ് ചെയ്ത് ജയിലിലായിരുന്നു സഹദ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്. ഈ കേസിൽ താൻ തെറ്റു ചെയ്തിട്ടില്ലെന്ന് പറഞ്ഞ് സഹദ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.

സഹദിന്റെ ഫേസ്ബുക്ക് കുറിപ്പ്:

‘പോക്സോ, ബലാത്സംഗം ഇതിലൊന്നും ഞാൻ തെറ്റ് ചെയ്തിട്ടില്ല. എന്നെ രണ്ട് വർഷത്തോളം പരാതി കൊടുത്ത കുട്ടി ക്രൂരമായി ടോർച്ചർ ചെയ്തു. എല്ലാം അവസാനിപ്പിച്ചു പോയ ആ കുട്ടി എന്റെ വിവാഹം ഓകെ ആയ ശേഷം വീണ്ടും വന്നു. എന്റെ വീട്ടിൽ വന്നു ഞാനാ കുട്ടിയുടെ കാൽ പിടിച്ചു. വീട്ടിൽ ഉമ്മാനോടും വാപ്പാനോടും മിണ്ടാറില്ല. ചൈൽഡ് ഹുഡ് ലൈഫ് അത്രയും മോശം ആയിരുന്നു. എനിക്ക് ഉമ്മാനൊക്കെ വിളിക്കാൻ കൊതിയായിരുന്നു. വീട്ടിൽ പ്രശ്നമായിരിക്കുന്ന സമയത്ത് എന്നെ വീണ്ടും പരാതി കൊടുത്ത കുട്ടി പ്രൊവോക് ചെയ്തു.

also read- വിഷുദിവസത്തിൽ ഭക്തർക്ക് നൽകാനായി മേൽശാന്തിമാർക്ക് സുരേഷ് ഗോപിയുടെ വക വിഷുകൈനീട്ടം; രാഷ്ട്രീയ വിവാദം, പണം സ്വീകരിക്കരുതെന്ന് ദേവസ്വം ബോർഡ് വിലക്ക്

എനിക്ക് പിടിച്ചു നിക്കാൻ പറ്റിയില്ല. എന്നോട് രണ്ട് വർഷം ചെയ്തത് ഞാനും ചെയ്തു. വിവാഹം ഓകെ ആയ കുട്ടി പാവായിരുന്നു. എന്നെ കുറെ ഹെൽപ് ചെയ്തു. എനിക്ക് ആ കുട്ടി എന്തെല്ലാമോ ആണ്. പരാതി കൊടുത്തവർക്കും ജയിലിൽ ആക്കിയവർക്കും ഈ ലോകത്ത് എല്ലാവരെയും പറ്റിക്കാം. സ്വയം അവർക്ക് പറ്റിക്കാൻ പറ്റില്ലല്ലോ. ക്രൂരമായ വേട്ടയാടലുകൾക്ക് മുൻപിൽ സഹദ് പതറിയില്ല. ഫിയ ഇല്ലാണ്ടാവുന്നത് എന്നെ തളർത്തി. ഒരു തിരിച്ചു വരവ് പോലും അസാധ്യമാണ്’

Exit mobile version