ബാലികയെ കടന്നുപിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചയാളെ സാഹസികമായി നേരിട്ട് മാധ്യമപ്രവര്‍ത്തകന്‍; ഒടുവില്‍ പെണ്‍കുട്ടിക്ക് മോചനം; സംഭവം കായംകുളത്ത്

താജുദ്ദീനെ കണ്ടയുടനെ ഇയാള്‍ കുട്ടിയെ കെട്ടിടത്തിന് ഉള്ളിലേക്കു തള്ളിയിടാനും ശ്രമിച്ചു.

കായംകുളം: മനോവൈകല്യമുള്ളയാള്‍ കടന്നുപിടിച്ച് അപായപ്പെടുത്താന്‍
ശ്രമിച്ച ബാലികയെ മാധ്യമ പ്രവര്‍ത്തകന്‍ സാഹസികമായി രക്ഷിച്ചു. സുപ്രഭാതം കായംകുളം ലേഖകനും ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ജില്ലാ ട്രഷറുമായ താജുദ്ദീന്‍ ഇല്ലിക്കുളമാണ് എട്ട് വയസുകാരിയായ ബാലികയെ ആക്രമണത്തില്‍നിന്നു രക്ഷിച്ചത്.

മദ്രസ അധ്യാപകന്‍ കൂടിയായ താജുദ്ദീന്‍ കഴിഞ്ഞ ദിവസം ബൈക്കില്‍ കുട്ടികളുമായി മദ്രസയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് നോക്കിയപ്പോള്‍ ഒരാള്‍ ബാലികയെ പിടിച്ചു വലിക്കുന്നതാണ് താജുദ്ദീന്‍ കണ്ടത്.

താജുദ്ദീനെ കണ്ടയുടനെ ഇയാള്‍ കുട്ടിയെ കെട്ടിടത്തിന് ഉള്ളിലേക്കു തള്ളിയിടാനും ശ്രമിച്ചു. എന്നാല്‍ ഇയാളെ ഉടനെ ബലം പ്രയോഗിച്ച് തള്ളിമാറ്റി താജുദ്ദീന്‍ ബാലികയെ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് കായംകുളം എസ്‌ഐ വിനോദിനെ താജുദ്ദീന്‍ വിവരമറിയിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസ് മനോവൈകല്യമുള്ളയാളെ ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version