കുവൈറ്റില്‍ ഈ വര്‍ഷം നാടുകടത്തിയത് ഇന്ത്യക്കാരുള്‍പ്പെടെ 18,000 വിദേശികളെ

തൊഴില്‍നിയമവും താമസനിയമവും ലംഘിച്ചതിനും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍, ഗുരുതരമായ ഗതാഗതനിയമലംഘനം നടത്തിയവര്‍, സാമ്പത്തിക തട്ടിപ്പുകളും വഞ്ചനയും നടത്തിയവര്‍, യാചകര്‍ തുടങ്ങിയവരും മദ്യം മയക്കുമരുന്ന് കേസുകളില്‍ പെട്ടവരെയുമാണ് നാടുകടത്തിയത്

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഈ വര്‍ഷം ഇന്ത്യക്കാരുള്‍പ്പെടെ പതിനെണ്ണായിരം വിദേശികളെ നാടുകടത്തിയതായി റിപ്പോര്‍ട്ട്. നാടുകടത്തിയവരില്‍ അയ്യായിരത്തോളം ഇന്ത്യക്കാരാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. തൊഴില്‍നിയമവും താമസനിയമവും ലംഘിച്ചതിനും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍, ഗുരുതരമായ ഗതാഗതനിയമലംഘനം നടത്തിയവര്‍, സാമ്പത്തിക തട്ടിപ്പുകളും വഞ്ചനയും നടത്തിയവര്‍, യാചകര്‍ തുടങ്ങിയവരും മദ്യം മയക്കുമരുന്ന് കേസുകളില്‍ പെട്ടവരെയുമാണ് നാടുകടത്തിയത്.

ഇതില്‍ 12,000 പേര്‍ പുരുഷന്മാരും 6,000 പേര്‍ സ്ത്രീകളുമാണ്. വിരലടയാളം എടുത്ത് തിരിച്ചുവരാന്‍ കഴിയാത്ത വിധമാണ് അളുകളെ കുവൈറ്റില്‍ നിന്ന് നാടുകടത്തിയത്. ഇന്ത്യാക്കാര്‍ക്ക് പുറമേ 2500 ബംഗ്ലാദേശുകാര്‍, 2200 ഈജിപ്തുകാര്‍, 2100 നേപ്പാളികള്‍ എന്നിങ്ങനെയാണ് രാജ്യം തിരിച്ചള്ള കണക്ക്.

Exit mobile version