ജയിലറുടെ മുന്നില്‍വച്ച് പത്രികയില്‍ ഒപ്പിടണം; കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥിയ്ക്ക് പത്രിക സമര്‍പ്പിയ്ക്കാന്‍ കോടതിയുടെ അനുമതി

കോഴിക്കോട്: ജയിലില്‍ കഴിയുന്ന എന്‍ഡിഎ സ്ഥാനാര്‍ഥിയ്ക്ക് പത്രിക സമര്‍പ്പിയ്ക്കാന്‍ അനുമതി. ജയിലറുടെ മുന്നില്‍വച്ച് പത്രികയില്‍ ഒപ്പിടാന്‍ റാന്നി കോടതി അനുമതി നല്‍കി.

ശബരിമലയില്‍ യുവതിയെ തടഞ്ഞ കേസില്‍ യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ പ്രകാശ് ബാബു ഇപ്പോള്‍ ജയിലിലാണ്. റാന്നി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ചിത്തിരാട്ട പൂജസമയത്ത് ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച കേസിലായിരുന്നു നടപടി.

ചിത്തിരാട്ട പൂജാനാളില്‍ തൃശൂര്‍ സ്വദേശിയായ സ്ത്രീയെ സന്നിധാനത്ത് തടഞ്ഞ കേസില്‍ പ്രകാശ് ബാബുവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പോലീസ് പിടിയിലാകാതിരുന്ന പ്രകാശ് ബാബു പമ്പ പോലിസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.

Exit mobile version