ബിജെപി വിരുദ്ധപരാമര്‍ശം; വിനായകനെതിരെ വംശീയ അധിക്ഷേപവും താരത്തിന്റെ സിനിമ ബഹിഷ്‌കരിക്കാന്‍ ആഹ്വാനവും

അഭിമുഖം വൈറലായതിന് പിന്നാലെയാണ് താരത്തെ ജാതീയവും വംശീയവുമായി അധിക്ഷേപിച്ചുകൊണ്ടുള്ള കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്നപ്പോള്‍ ആര്‍എസ്എസിനും ബിജെപിക്കും കേരളത്തില്‍ വളരാനാകില്ലെന്നായിരുന്നു ഒരു അഭിമുഖത്തില്‍ വിനായകന്‍ പറഞ്ഞത്. ഇതിനെതിരെ ഇപ്പോള്‍ താരത്തിന് നേരെ സൈബര്‍ ആക്രമണം നടക്കുകയാണ്. വിനായകനെ വംശീയമായും ജാതീയമായും അധിക്ഷേപിച്ചുകൊണ്ട് നിരവധി കമന്റുകളാണ് താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വന്നിരിക്കുന്നത്.

‘ബിജെപിക്കും ആര്‍എസ്എസിനും കേരളത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. നമ്മളൊക്കെ മിടുക്കരാണ്. അതാണ് ഈ തെരഞ്ഞെടുപ്പിലും നമ്മള്‍ കണ്ടത്’ എന്നാണ് വിനായകന്‍ അഭിമുഖത്തില്‍ പറഞ്ഞത്.

ഈ അഭിമുഖം വൈറലായതിന് പിന്നാലെയാണ് താരത്തെ ജാതീയവും വംശീയവുമായി അധിക്ഷേപിച്ചുകൊണ്ടുള്ള കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇനിമുതല്‍ വിനായകന്റെ സിനിമകള്‍ കാണില്ലെന്നുമാണ് തൊട്ടപ്പന്‍ എന്ന സിനിമയുടെ ടീസറിന് താഴെയുള്ള കമന്റുകള്‍.

Exit mobile version