ഭാര്യ ലക്ഷ്മിക്ക് ക്രൂരമർദ്ദനം, പരസ്ത്രീ ബന്ധം;നടൻ രാഹുൽ രവിക്കെതിരെ കേസ്; ലുക്ക് ഔട്ട് നോട്ടീസുമായി പോലീസ്

ചെന്നൈ: ചലച്ചിത്ര-സീരിയൽ നടൻ രാഹുൽ രവിക്കെതിരെ ഗാർഹിക പീഡന പരാതിയെ തുടർന്ന് ചെന്നൈ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ശാരീരികമായി ഉപദ്രവിക്കുന്നു എന്ന ഭാര്യ ലക്ഷ്മി എസ് നായരുടെ പരാതിയിലാണ് പോലീസ് നടപടി. നിലവിൽ രാഹുൽ ഒളിവിലാണെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

ലക്ഷ്മി രാഹുലിനെ മറ്റൊരു സ്ത്രീയോടൊത്ത് രാഹുലിനെ സ്വന്തം അപ്പാർട്‌മെന്റിൽ നിന്ന് കണ്ടിരുന്നെന്നും പോലീസ് പറഞ്ഞു. 2023 ഏപ്രിൽ 26 ന് അർദ്ധരാത്രിയിൽ പോലീസിനും അപ്പാർട്ട്‌മെന്റ് അസോസിയേഷൻ അംഗങ്ങൾക്കും ഒപ്പം രാഹുലിന്റെ അപ്പാർട്ട്‌മെന്റിലേക്ക് പോയപ്പോഴാണ് നടനൊപ്പം ഒരു പെൺകുട്ടിയെ കണ്ടെത്തിയതെന്നാണ് പോലീസ് എഫ് ഐ ആറിൽ പറയുന്നത്.

ഇരുവരും വിവാഹിതരായത് പെരുമ്പാവൂരിൽ വച്ച് 2020 ൽ ആയിരുന്നു. പിന്നീട് ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ അടുത്തിടെ പ്രചരിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ലക്ഷ്മി രാഹുലിന് എതിരെ പരാതി നൽകിയതും ഇപ്പോൾ പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയതും. സ്ഥിരമായി ലക്ഷ്മിയെ രാഹുൽ മർദ്ദിക്കാറുണ്ടെന്ന് എഫ്‌ഐആറിലുണ്ടെന്നാണ് തമിഴ് മാധ്യമങ്ങളിലെ വാർത്ത.

ALSO READ- ആരോ ഉപേക്ഷിച്ച പ്ലാസ്റ്റിക് കുപ്പിയും ബള്‍ബും രക്ഷയായി: കുഴല്‍ക്കിണറില്‍ വീണ നവജാതശിശുവിന് അത്ഭുതരക്ഷ

മദ്രാസ് ഹൈക്കോടതി ഉത്തരവ് പ്രകാരം നവംബർ 3 ന് രാഹുലിന്റെ ജാമ്യം റദ്ദാക്കിയതിന് പിന്നാലെ രാഹുലിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചെന്നും റിപ്പോർട്ടിലുണ്ട്. രാഹുൽ ഭാര്യയ്ക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്ന് കോടതിയിൽ ആരോപിച്ചിരുന്നു. ഇക്കാര്യം ഒരു കോടതിക്കും അംഗീകരിക്കാനാകില്ലെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. ഈ ആരോപണം അപലപനീയമായി കണക്കാക്കുന്നുവെന്നും കോടതി അറിയിച്ചു.


മലയാളിയായ രാഹുൽ മോഡലിങ്ങിൽ നിന്നും അഭിനയ രംഗത്തേക്കത്തിയതാണ്. ‘പൊന്നമ്പിളി’ എന്ന സീരിയലിലൂടെയാണ് ആദ്യം ശ്രദ്ധ നേടുന്നത്. പിന്നീടാണ് തമിഴ് സീരിയലുകളിൽ പ്രശസ്തനായത്. ‘നന്ദിനി’ എന്ന ഹിറ്റ് സീരിയലിൽ പ്രധാന കഥാപാത്രമായി എത്തിയതോടെ തെന്നിന്ത്യയൊട്ടാകെ രാഹുൽ ശ്രദ്ധേയനായി.
ഇന്ത്യൻ പ്രണയകഥ, കാട്ടുമാക്കാൻ എന്നീ സിനിമകളിലും രാഹുൽ അഭിനയിച്ചിട്ടുണ്ട്.

Exit mobile version