സ്ഥാനപ്പേര് മാറ്റിവിളിച്ചതില്‍ ക്ഷുഭിതനായി, വേദിയില്‍ കയറാതെ രഞ്ജിത്ത്, മാപ്പ് പറഞ്ഞ് അവതാരകന്‍

സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന സ്ഥാനപ്പേര് മാറ്റിവിളിച്ചിതിന്റ ദേഷ്യത്തില്‍ വേദിയില്‍ കയറാന്‍ തയ്യാറാവാതെ സംവിധായകന്‍ രഞ്ജിത്ത്. ഒടുവില്‍ അവതാകരന്‍ മാപ്പ് പറഞ്ഞതോടെയാണ് അദ്ദേഹം വേദി പങ്കിടാന്‍ തയ്യാറായത്.

‘ലൈവ്’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിലായിരുന്നു സംഭവം. രഞ്ജിത്തിനെ ജനറല്‍ സെക്രട്ടറി ഓഫ് ഫെഫ്ക എന്ന് വിളിച്ചാണ് അവതാരകന്‍ വേദിയിലേക്ക് സ്വാഗതം ചെയ്തത്. തനിക്ക് തെറ്റ് പറ്റിയെന്ന് മനസ്സിലാക്കിയ അവതാരകന്‍ തിരുത്തി വിളിച്ചതും അക്കാദമി ജനറല്‍ സെക്രട്ടറി എന്നായിരുന്നു.

also read: പ്രവീണ്‍ നാഥിന്റെ മരണം: പങ്കാളി റിഷാന ഉറക്ക ഗുളിക അമിതമായി കഴിച്ചനിലയില്‍

ഇതോടെ രഞ്ജിത്ത് വേദിയിലേക്ക് വരാന്‍ വിസമ്മതിച്ചു. ജനറല്‍ സെക്രട്ടറി ഓഫ് ഫെഫ്ക എന്ന് അഭിസംബോധന ചെയ്തതോടെ വേദിയിലിരുന്നവര്‍ ചിരിച്ചു. തുടര്‍ന്ന് വേദിയിലേക്ക് വരില്ല എന്ന് കൈ കൊണ്ട് രഞ്ജിത്ത് ആംഗ്യം കാണിക്കുകയായിരുന്നു.

also read: കടം വാങ്ങിയ തുക തിരിച്ചു ചോദിച്ചതില്‍ തര്‍ക്കം: അതിരപ്പിള്ളി വനത്തില്‍ യുവതിയെ കൊലപ്പെടുത്തി ഉപേക്ഷിച്ചു, യുവാവ് അറസ്റ്റില്‍

ഇതിന് പിന്നാലെ ‘പെട്ടെന്നുള്ള ടെന്‍ഷനില്‍ പറ്റിയതാണ്’ എന്ന് പറഞ്ഞ് അവതാരകന്‍ രഞ്ജിത്തിനടുത്തെത്തി ക്ഷമ ചോദിച്ചതിന് ശേഷം മാത്രമാണ് അദ്ദേഹം വേദി പങ്കിടാന്‍ തയ്യാറായത്. സ്റ്റേജിലെത്തിയ രഞ്ജിത്ത് അവതാരകനെ രൂക്ഷമായി വിമര്‍ശിച്ചു.

‘വല്ലപ്പോഴും പത്രം വായിക്കുന്നത് നല്ലതാണ്. എല്ലാം അറിഞ്ഞുവെന്ന ധാരണയില്‍ ഒരു ഇട്ടാവട്ട സ്റ്റേജില്‍ നിന്ന് സംസാരിക്കുന്നതല്ല ലോകം, അതിനപ്പുറത്തുള്ള ആളുകളെ തിരിച്ചറിയാന്‍ ശ്രമിക്കണം. ചലച്ചിത്ര അക്കാദമി ജനറല്‍ സെക്രട്ടറി എന്ന് ആദ്യമായാണ് കേള്‍ക്കുകയാണ്. ആ ചെറുപ്പക്കാരനെ കൊല്ലാതെ വിടുന്നു’, രഞ്ജിത്ത് പറഞ്ഞു.

Exit mobile version