‘വീഡിയോ എടുത്താൽ ഫോൺ തകർക്കും’; ആരാധകരോട് തട്ടിക്കയറി നയൻതാര; തോളിൽ കൈവെച്ച് സെൽഫി എടുക്കാൻ ശ്രമിച്ച് ആരാധകൻ

തമിഴ്‌നാട്ടില ഉെൾപ്രദേശത്തെ ഗ്രാമത്തിൽ ക്ഷേത്ര ദർശനത്തിന് എത്തിയ നടി നയൻതാരയും ഭർത്താവ് വിഘ്‌നേഷും പുലിവാല് പിടിച്ചിരിക്കുകയാണ്. ക്ഷേത്ര ദർശനത്തിനെത്തിയ തനിക്ക് ചുറ്റും കൂടിയ ആരാധകർ ശല്യമായതോടെ പരിസരം മറന്ന് പൊട്ടിത്തെറിക്കുകയായിരുന്നു നയൻസ്.

ഭർത്താവ് വിഘ്നേഷ് ശിവനൊപ്പമാണ് കുംഭകോണത്തിനു സമീപമുള്ള മേലവത്തൂർ ഗ്രാമത്തിലെ പുഴയോരത്തെ കാമാച്ചി അമ്മൻ ക്ഷേത്രത്തിലാണ് നയൻതാര ദർശനത്തിന് എത്തിയത്. താരമെത്തിയതറിഞ്ഞ് നിരവധി പേരാണ് ഇവിടെ തടിച്ചുകൂടിയത്.

ഇതോടെ ആൾക്കൂട്ടം കാരണം സമാധാനത്തോടെ ക്ഷേത്ര ദർശനം നടത്താൻ നയൻതാരയ്ക്ക് കഴിഞ്ഞില്ല. ആളുകളെ നിയന്ത്രിക്കാൻ പോലീസിനും കഴിയാതെ വന്നതോടെ വിഘ്‌നേഷ് ശിവൻ ഇടപെട്ട് ആളുകളോട് ശാന്തരാകൻ ആവസ്യപ്പെട്ടിരുന്നു.

ALSO READ- എഴുപത്തി രണ്ടാം വയസിൽ എസ്എൻ സ്വാമി സംവിധായകനാകുന്നു; പ്രണയചിത്രത്തിൽ നായകൻ ധ്യാൻ

പിന്നീട് പൂജകൾ പൂർത്തിയാക്കിയ ശേഷം ഇരുവരും അടുത്തുള്ള മറ്റൊരു ക്ഷേത്രത്തിലേക്ക് പോയി. അവിടെ നിന്നും റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിനിൽ കയറിയ നടിയെ പിന്തുടർന്ന് ആരാധകരും പാപ്പരാസികളും എത്തിയതോടെയാണ് നയൻസിന് ദേഷ്യം വന്നത്. താരത്തിന്റെ വിഡിയോ പകർത്തിയ ഒരാളോട് താൻ സെൽഫോൺ തകർക്കുമെന്നു നയൻതാര മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നു.

ഇതിനിടെ, താരത്തിനൊപ്പം സെൽഫി എടുക്കവെ ആരാധകരിൽ ഒരാൾ നയൻതാരയുടെ തോളിൽ പിടിക്കുന്നതും നയൻതാര കൈ തട്ടി മാറ്റുന്നതും വ്യക്തമാക്കുന്ന മറ്റൊരു വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ട്രെിനിലെ യാത്രക്കാർക്ക് ഒപ്പം സെൽഫി എടുക്കാൻ നയൻസും വിഘ്‌നേഷും അവസരം നൽകുന്നുമുണ്ട്.

Exit mobile version