സമ്മാനത്തുക കൊണ്ട് ഭാര്യയുടെ മുഖം പ്ലാസ്റ്റിക് സര്‍ജറി ചെയ്യും, 15 വര്‍ഷമായി ഒരേ മുഖം കണ്ട് ബോറടിച്ചുവെന്ന് മത്സരാര്‍ത്ഥി, മേലാല്‍ തമാശയ്ക്കുപോലും ഇത്തരം കാര്യങ്ങള്‍ പറയരുതെന്ന് തുറന്നടിച്ച് അമിതാഭ് ബച്ചന്‍

കോന്‍ ബനേഗാ ക്രോര്‍പതിയില്‍ നിന്ന് നേടുന്ന സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യുമെന്ന് അവതാരകനായ അമിതാഭ് ബച്ചന്‍ മത്സരാര്‍ത്ഥിയോട് ചോദിച്ചു. അമിതാഭ് ബച്ചനെയും കാണികളെയും ഒന്നടങ്കം അമ്പരപ്പിക്കുന്ന മറുപടിയായിരുന്നു മത്സരാര്‍ത്ഥി ഈ ചോദ്യത്തിന് നല്‍കിയത്.

ഭാര്യയുടെ കണ്ടുമടുത്ത മുഖം പ്ലാസ്റ്റിക് സര്‍ജറി ചെയ്യാനാണ് ഈ സമ്മാനത്തുക ഉപയോഗിക്കുക എന്നായിരുന്നു മത്സരാര്‍ത്ഥിയുടെ മറുപടി. കോശ്ലേന്ദ്ര സിംഗ് തോമര്‍ എന്ന മധ്യപ്രദേശുകാരനായ പഞ്ചായത്ത് സെക്രട്ടറിയാണ് പരിപാടിയില്‍ വിചിത്രമായ താല്‍പ്പര്യം അറിയിച്ചത്.

15 വര്‍ഷമായി ഒരേ മുഖം കണ്ട് തനിക്ക് ബോറടിച്ചെന്നും അതുകൊണ്ട് പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും കോശ്ലേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു. താന്‍ തമാശ പറയുകയല്ലെന്നും അയാള്‍ വിശദീകരിച്ചു. ഇത് കേട്ട് അവതാരകനായ ബിഗ്ബി ആദ്യമൊന്നു ചിരിച്ചു.

പിന്നീട് മത്സരാര്‍ത്ഥിയെ തിരുത്തി . മേലാല്‍ തമാശയ്ക്കുപോലും ഇത്തരം കാര്യങ്ങള്‍ പറയരുതെന്നായിരുന്നു ബിഗ്ബിയുടെ മറുപടി. അതിനിടെ ഒപ്പമെത്തിയ ഭാര്യയോടും ബിഗ് ബി സംസാരിച്ചു. ഇയാള്‍ പറുന്നത് ചെവികൊടുക്കേണ്ടതില്ലെന്ന് പറഞ്ഞു.

അതേസമയം മത്സരത്തില്‍ കോശ്ലേന്ദ്രയ്ക്ക് അധികം മുന്നേറാനായില്ല. നാല്‍പ്പതിനായിരത്തില്‍ കുതിപ്പ് അവസാനിച്ചു.

Exit mobile version