സുശാന്തും സാറാ അലിഖാനും കടുത്ത പ്രണയത്തിലായിരുന്നു, പിരിയാന്‍ പറ്റാത്തവിധത്തിലായിരുന്നു; വെളിപ്പെടുത്തലുമായി നടന്റെ സുഹൃത്ത്

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിന് ശേഷം അദ്ദേഹവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ സുശാന്തും നടന്‍ സെയ്ഫ് അലി ഖാന്റെ മകളും നടിയുമായ സാറ അലിഖാനും തമ്മില്‍ കടുത്ത പ്രണയത്തിലായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്റെ സുഹൃത്ത് സാമുവല്‍ ഹാവോകിപ്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് സാമുവല്‍ ഹാവോകിപ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബോളിവുഡ് മാഫിയയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് സാറ സുശാന്തമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നുവെന്നും ഹാവോകിപ് പറഞ്ഞു. സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തെത്തുടര്‍ന്ന് ബോളിവുഡിലെ സ്വജന പക്ഷപാതത്തെയും മാഫിയകളെയും കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് സുശാന്തും സാറയും തമ്മില്‍ പ്രണയത്തിലായിരുന്നെന്നും ബോളിവുഡ് മാഫിയയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് അത് അവസാനിച്ചതെന്നും ഹാവോകിപ് അവകാശപ്പെടുന്നത്. ‘കേദാര്‍നാഥ് സിനിമയുടെ പ്രമോഷന്‍ സമയം ഞാന്‍ ഓര്‍ക്കുന്നു… സുശാന്തും സാറയും കടുത്ത പ്രണയത്തിലായിരുന്നു” എന്ന് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

”ഇരുവരും പിരിയാന്‍ പറ്റാത്തവിധത്തിലായിരുന്നു… നിഷ്‌കളങ്കമായിരുന്നു അത്. ഇരുവരും പരസ്പരം വളരെയധികം ബഹുമാനിച്ചിരുന്നു, അത് ഇപ്പോള്‍ ബന്ധങ്ങളില്‍ കാണാന്‍ കഴിയുന്നത് വളരെ അപൂര്‍വമാണ്. സുശാന്തിനൊപ്പം സാറയ്ക്കും സുശാന്തിന്റെ ജീവിതത്തിലെ എല്ലാവരോടും ആത്മാര്‍ത്ഥമായ ആദരവുണ്ടായിരുന്നു, അത് കുടുംബം, സുഹൃത്തുക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ആരെങ്കിലുമായിക്കൊള്ളട്ടെ. സോഞ്ചിരിയയുടെ ബോക്‌സ് ഓഫീസ് പരാജയത്തിനു ശേഷം ഏതെങ്കിലും ബോളിവുഡ് മാഫിയയുടെ സമ്മര്‍ദ്ദം കാരണമാണോ സുശാന്തുമായി ബന്ധം വേര്‍പെടുത്താന്‍ സാറ തീരുമാനിച്ചതെന്ന് ഓര്‍ത്ത് ഞാന്‍ അദ്ഭുതപ്പെടുന്നു,”-സാമുവല്‍ കുറിച്ചു.

Exit mobile version