രൺബീർ കപൂറിനും ദീപിക പദുക്കോണിനും എതിരെ കങ്കണ

ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചർച്ചകൾക്കിടെ വിവാദ പരാമർശവുമായി നടി കങ്കണ റണൗത്ത്. നടൻ രൺബീർ കപൂറിനും ദീപിക പദുക്കോണിനും എതിരെയാണ് ഇത്തവണ കങ്കണ വെടിപൊട്ടിച്ചിരിക്കുന്നത്. സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയെ തുടർന്ന് സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചർച്ചകൾക്കിടെയാണ് ഇരു താരങ്ങളെയും വ്യക്തിഹത്യ നടത്തുന്ന ആരോപണങ്ങൾ കങ്കണ റണൗട്ടിന്റെ സോഷ്യൽ മീഡിയ ടീം പങ്കുവെച്ചിരിക്കുന്നത്.

രൺബീർ ബലാത്സംഗവീരനും ദീപിക മനോരോഗിയാണെന്നും കങ്കണ ആരോപിക്കുന്നു. എന്നാൽ സിനിമാ പാരമ്പര്യമുള്ള അവരെ ആരും അങ്ങനെ വിളിക്കാൻ തയ്യാറല്ലെന്നാണ് കങ്കണയുടെ ആരോപണം.

‘രൺബീർ കപൂർ ഒരു സീരിയൽ സ്‌കർട്ട് ചേസറാണ് (സ്ത്രീകൾക്ക് പിറകെ നടക്കുന്നവൻ) പക്ഷേ, ആരും അയാളെ പരസ്യമായി റേപ്പിസ്റ്റ് എന്ന് വിളിക്കാൻ ധൈര്യം കാണിച്ചിട്ടില്ല. ദീപിക സ്വയം പ്രഖ്യാപിത മനോരോഗിയാണ്. എന്നാൽ ആരും അവരെ സൈക്കോ എന്നോ മന്ത്രവാദിനിയെന്നോ വിളിക്കാൻ തയ്യാറാകുന്നില്ല. പാരമ്പര്യവുമായി ബന്ധപ്പെട്ട് അവർക്കു ലഭിക്കുന്ന സ്വീകാര്യത മറ്റുള്ളവർക്ക് ലഭിക്കണമെന്നില്ല’ എന്നാണ് ട്വീറ്റ്.

സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യയോടെയാണ് ബോളിവുഡിലെ സ്വജനപക്ഷപാതത്തെ ചൊല്ലി വലിയ വിവാദങ്ങൾ ഉയരാൻ ആരംഭിച്ചത്.കരൺ ജോഹർ, മഹേഷ് ഭട്ട്, ആദിത്യ ചോപ്ര എന്നിവർക്കെതിരെയും ഗുരുതരമായ ആരോപണങ്ങൾ കങ്കണ ഉയർത്തിയിരുന്നു. തപ്‌സി പന്നു, സ്വര ഭാസ്‌ക്കർ എന്നിവർ ഒന്നും മിണ്ടാതെ സിനിമാ പാരമ്പര്യമുള്ളവർക്ക് കൂട്ടു നിൽക്കുന്ന ബിഗ്രേഡ് നടിമാരാണെന്നും കങ്കണ പറഞ്ഞിരുന്നു. അനുരാഗ് കശ്യപ്, ആയുഷ്മാൻ ഖുറാന തുടങ്ങിയവരെയും കങ്കണ വിമർശിച്ചു.

Exit mobile version