ഷെയ്‌നുമായി നേരിട്ടു ചര്‍ച്ചയ്ക്കില്ലെന്ന് നിര്‍മ്മാതാക്കള്‍; തീരുമാനം വൈകിയേക്കുമെന്ന് താരസംഘടന

തിരുവനന്തപുരം: ഷെയ്ന്‍ നിഗത്തിന്റെ വിവാദത്തില്‍ നടനുമായി നേരിട്ടു ചര്‍ച്ചയ്ക്കില്ലെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. അതേസയം വിഷയത്തില്‍ പെട്ടന്നൊരു തീരുമാനം വേണ്ടെന്നാണ് താരസംഘടനയായ അമ്മയുടെ നിലപാട്.

ഈ മാസം 22 ന് ചേരുന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. അതിന് ശേഷം തീരുമാനമെന്ന നിലപാടിലാണ് താരസംഘടന.

അതേ സമയം നടന്‍ ഷെയ്ന്‍ നിഗമിനെതിരായ അച്ചടക്ക നടപടി ഒഴിവാക്കില്ലെന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഷെയ്ന്‍ നിഗം മാപ്പ് ചോദിച്ചെങ്കിലും ആ നിലപാട് ഏത് സമയത്തും നടന്‍ മാറ്റാമെന്നും ചേംബര്‍ വിശദീകരിച്ചു. സിനിമയില്‍ അഭിനയിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന് നല്‍കിയ കത്ത് പിന്‍വലിക്കേണ്ടെന്നും ഫിലിം ചേബര്‍ തീരുമാനിച്ചു.

മുടങ്ങിയ സിനിമകളുടെ നഷ്ടം ഈടാക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന നിയമനടപടികളിലേക്ക് കടന്നതോടെയാണ് ഷെയ്ന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഖേദ പ്രകടനവുമായി വന്നത്.

Exit mobile version