‘അമ്മ’ ഇടപെടണം; നിര്‍മ്മാതാവും സംവിധായകനും മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ഷെയ്ന്‍ നിഗം

വെയില്‍ സിനിമയുടെ നിര്‍മ്മാതാവ് ജോബി ജോര്‍ജുമായുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചതിന് ശേഷവും നിര്‍മ്മാതാവും സംവിധായകനും തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഷെയ്ന്‍ നിഗം രംഗത്ത്.

വെയില്‍ സിനിമയുടെ നിര്‍മ്മാതാവ് ജോബി ജോര്‍ജുമായുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചതിന് ശേഷവും നിര്‍മ്മാതാവും സംവിധായകനും തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഷെയ്ന്‍ നിഗം രംഗത്ത്.

ഒക്ടോബര്‍ 23 ന് നടന്ന ഒത്തുതീര്‍പ്പുചര്‍ച്ചയില്‍ അമ്മയുടേയും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റേയും ഭാരവാഹികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വെയില്‍ സിനിമയുമായി തുടര്‍ന്ന് സഹകരിച്ചത്. എന്നാല്‍ സംവിധായകന്‍ ശരത് തന്റെ മനസ്സാന്നിധ്യം ഇല്ലാതാക്കുന്നുവെന്ന് ഷെയ്ന്‍ ആരോപിച്ചു. ഒരു കലാകാരന് സഹിക്കാവുന്നതല്ല സംവിധായകന്റെ പ്രവര്‍ത്തിയെന്നും ഷെയ്ന്‍ ഫേസ്ബുക്കിലൂടെ കുറിച്ചു.

സിനിമയ്ക്കായി 10 മുതല്‍ 16 മണിക്കൂര്‍ വരെ ദിവസവും സെറ്റില്‍ ചെലവഴിച്ചു. ആത്മാഭിമാനവും കലയും പണയപ്പെടുത്തി മുന്നോട്ട് ഇനിയും പോകാനാകില്ല. വിഷയത്തില്‍ താരസംഘടനയായ അമ്മയുടെ സഹകരണവും ഷെയ്ന്‍ ആവശ്യപ്പെടുന്നുണ്ട്. താന്‍ ആരുടേയും അടിമയല്ലെന്നും ഷെയ്ന്‍ വ്യക്തമാക്കുന്നു.

അതേസമയം, ഇതുവരെയും ഷെയ്‌നിന്റെ പരാതി കിട്ടിയിട്ടില്ലെന്നാണ് അമ്മ സെക്രട്ടറി ഇടവേള ബാബു പ്രതികരണം. കുടുംബാംഗങ്ങള്‍ സമീപിച്ചിരുന്നുവെന്നും പരാതി കിട്ടിയാല്‍ പരിശോധിക്കുമെന്നും ഇടവേള ബാബു അറിയിച്ചു.

Exit mobile version