‘ഇന്ത്യയ്‌ക്കെതിരായ തോല്‍വിക്ക് പിന്നാലെ താന്‍ ആത്മഹത്യ ചെയ്യേണ്ടതായിരുന്നു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പാകിസ്താന്‍ പരിശീലകന്‍ മിക്കി

തോല്‍വിക്ക് പിന്നാലെ പാക് പരിശീലകന്‍ മിക്കി ആര്‍തറിനും നായകന്‍ സര്‍ഫറാസിനുമെതിരെയാണ് ഏറ്റവുമധികം വിമര്‍ശനം ഉയര്‍ന്നത്.

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇതുവരെ ഇന്ത്യയെ പരാജയപ്പെടുത്താനാകാത്ത പാകിസ്താന്‍ ഇത്തവണയും നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഇതിനു പിന്നാലെ പാകിസ്താന്‍ ടീമിനെ ഈ തോല്‍വി എത്രമാത്രം നിരാശരാക്കിയെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്താന്‍ ടീം പരിശീലകന്‍.

തോല്‍വിക്ക് പിന്നാലെ പാക് പരിശീലകന്‍ മിക്കി ആര്‍തറിനും നായകന്‍ സര്‍ഫറാസിനുമെതിരെയാണ് ഏറ്റവുമധികം വിമര്‍ശനം ഉയര്‍ന്നത്. പിന്നീട് ടൂര്‍ണമെന്റില്‍ വിജയങ്ങള്‍ തുടര്‍ന്നെങ്കിലും പാകിസ്താനെതിരെ വിമര്‍ശനങ്ങള്‍ തുടരുകയാണ്. ഇതിനിടെയാണ് ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പരിശീലകന്‍ മിക്കി നടത്തിയിരിക്കുന്നത്.

‘നിങ്ങള്‍ക്ക് അറിയാമോ കഴിഞ്ഞ ഞായറാഴ്ച ഞാന്‍ ആത്മഹത്യ ചെയ്യേണ്ടതായിരുന്നു. പക്ഷെ, ഇത് ലോകകപ്പാണ്. ഇതി ഒരു പ്രകടനം മാത്രമാണ്. ഒരു മത്സരം തോറ്റു, മറ്റൊന്ന് തോറ്റു. മാധ്യമങ്ങളുടെ വിമര്‍ശനങ്ങള്‍, ആരാധകരുടെ പ്രതീക്ഷ അങ്ങനെ പലതിനെയും അതിജീവിക്കേണ്ടതുണ്ട്. ഇത് ഒരു തോല്‍വി മാത്രമാണ്’ ഇതാണ് എപ്പോഴും താരങ്ങളോട് താന്‍ പറയാറെന്നും ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരശേഷം മിക്കി പറഞ്ഞു.

ഓള്‍ഡ് ട്രഫോര്‍ഡില്‍ മഴ നിയമപ്രകാരം 89 റണ്‍സിന്റെ വമ്പന്‍ തോല്‍വിയാണ് പാകിസ്താന്‍ വഴങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശര്‍മ (140)യുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങില്‍ പാക് ഇന്നിങ്‌സ് 35 ഓവറില്‍ ആറിന് 166ല്‍ നില്‍ക്കെ മഴയെത്തുകയായിരുന്നു. ഡെക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം പിന്നീട് വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സാക്കി കുറച്ചു. എന്നാല്‍ പാകിസ്താന് ആറ് വിക്കറ്റിന് 212 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

Exit mobile version