അഭിമാനം ബിസ്മാ മറൂഫ്! ആറ് മാസം പ്രായമുള്ള കുഞ്ഞിനെ നോക്കി വീട്ടിലിരുന്നില്ല, പകരം ബാറ്റെടുത്ത് ഇറങ്ങി, മുഴുവന്‍ സ്ത്രീകള്‍ക്കും പ്രചോദനമായി

ഇന്നത്തെ വനിതാ ദിനം പാകിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ബിസ്മാ മറൂഫിന് സമര്‍പ്പിക്കുന്നു. ബസ്മ മുഴുവന്‍ സ്ത്രീകളുടെയും പ്രചോദനമാണ്. 6 മാസങ്ങള്‍ക്ക് മുമ്പ് പ്രസവം കഴിഞ്ഞ ഒരു സ്ത്രീ തന്റെ രാജ്യത്തെ പ്രതിനിധീകരിച്ച് ക്യാപ്റ്റനായി വേള്‍ഡ്കപ്പില്‍ മത്സരിക്കുന്ന മനോഹരമായ കാഴ്ചയാണ് ഈ വനിതാ ദിനവും കൈയ്യടക്കിയിരിക്കുന്നത്.

ഇന്ത്യ പാക് മത്സരത്തിന് ശേഷം ബിസ്മയുടെ 6 മാസം പ്രായമുള്ള കുഞ്ഞിനെ കളിപ്പിക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ബിസ്മ മുഴുവന്‍ സ്ത്രീകളുടെയും പ്രചോദനമാണ്.

6 മാസങ്ങള്‍ക്ക് മുമ്പ് delivery കഴിഞ്ഞ ഒരു സ്ത്രീ തന്റെ രാജ്യത്തെ പ്രതിനിധീകരിച്ച് ക്യാപ്റ്റനായി വേള്‍ഡ്കപ്പില്‍ മത്സരിക്കുന്ന മനോഹരമായ കാഴ്ചയാണ് നാം കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്.

‘ഗര്‍ഭധാരണത്തിന് ശേഷം 6 മാസങ്ങള്‍ക്കുള്ളില്‍ തിരിച്ചെത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നത് വളരെ പ്രചോദനകരമാണ്. ലോകമെമ്പാടുമുള്ള കായികതാരങ്ങള്‍ക്ക് ബിസ്മഹ്‌മറൂഫ് ഒരു മാതൃകയാണ്. ഇന്ത്യയില്‍ നിന്നും കുഞ്ഞ് ഫാത്തിമയോട് ഒരുപാട് സ്‌നേഹം.

ലെഫ്റ്റ് ഹാന്‍ഡേര്‍സ് എന്നും സ്‌പെഷ്യല്‍ ആണ്, അതുകൊണ്ട് തന്നെ അവളും നിങ്ങളെപ്പോലെ തന്നെ ബാറ്റ് എടുക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’മത്സരശേഷം ഇന്ത്യന്‍ സ്റ്റാര്‍ ക്രിക്കറ്റര്‍ സ്മൃതി മന്ധാന തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു.

ഈ വനിതാ ദിനത്തില്‍ തന്നെ ഓസ്‌ട്രേലിയയുമായുള്ള പാകിസ്താന്റെ മത്സരത്തില്‍ ടോപ് സ്‌കോററായതും ബസ്മ തന്നെയാണ്. 8 ബൗണ്ടറി ഉള്‍പ്പെടെ 78 റണ്‍സുകള്‍ ആ ബാറ്റില്‍ നിന്ന് പിറന്നു,

കുഞ്ഞ് ഫാത്തിമ വളര്‍ന്നു വലുതാവുമ്പോള്‍ അഭിമാനത്തോടെ തന്റെ കൂട്ടുകാരോട് പറയുമായിരിക്കും. ‘എനിക്ക് വെറും 6 മാസം പ്രായമുള്ളപ്പോള്‍ എന്റെ അമ്മ എന്നെയും നോക്കി വീട്ടിലിരുന്നില്ല, പകരം വേള്‍ഡ്കപ്പ് മത്സരത്തില്‍ ഈ രാജ്യത്തെ ടീമിന്റെ ക്യാപ്റ്റനായി ലോകത്തെ മുഴുവന്‍ സ്ത്രീകളുടെയും പ്രചോദനമായി മാറുകയായിരുന്നു’

Exit mobile version