വൈറലായ ആ ഇന്ത്യൻ ഓസീസ് പ്രണയകഥ; ഉണ്ടായതിങ്ങനെ!

ഇന്ത്യ-ഓസീസ് മത്സരകഥ; അഥവാ ഒരു പ്രണയകഥ

dipen | World news

സിഡ്‌നി: ഞായറാഴ്ച നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്നായിരുന്നു ഗാലറിയിൽ നടന്ന വിവാഹാഭ്യർത്ഥന. സമൂഹമാധ്യമങ്ങളിൽ വൻ തരംഗം സൃഷ്ടിച്ച ഈ വീഡിയോയിലെ നായകൻ ഇന്ത്യക്കാരനായ ദിപൻ മാണ്ഡ്യലെയാണ്. ഓസ്‌ട്രേലിയൻ സ്വദേശിനി റോസ് വിംബുഷുമായുള്ള പ്രണയം ഒരു വർഷം പിന്നിട്ടപ്പോഴായിരുന്നു ദിപന്റെ പ്രണയാഭ്യർത്ഥന.

ഗാലറിയിൽ മുട്ടുകുത്തി നിൽക്കുന്ന ദിപനെ കണ്ട് കാണികളേക്കാളധികം അമ്പരപ്പ് റോസിനായിരുന്നു. അപ്രതീക്ഷിതമായ വിവാഹാഭ്യർത്ഥനയുടെ പരിഭ്രമം ഉണ്ടായിരുതായി ഓസ്‌ട്രേലിയയിൽ ഒരു ഇന്ത്യൻ റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ റോസ് വെളിപ്പെടുത്തുന്നു.

ഇന്ത്യ-ഓസീസ് മത്സരം 20 ഓവർ പൂർത്തിയായതിന് ശേഷമായിരുന്നു വൈറലായ ഈ വിവാഹാഭ്യർത്ഥന. ക്യാമറക്കണ്ണുകൾ മുട്ടുകുത്തിനിൽക്കുന്ന ദിപനെ ഫോക്കസ് ചെയ്തതോടെ കാണികളും ആവേശത്തിലായി. നിറഞ്ഞ കയ്യടിയോടെയാണ് അവർരംഗങ്ങൾക്ക് സാക്ഷികളായത്. ഓസീസ്താരം ഗ്ലെൻ മാക്‌സ്‌വെല്ലും കയ്യടിച്ച് സന്തോഷം പ്രകടിപ്പിച്ചത് വൻ ശ്രദ്ധയാകർഷിച്ചു.

ജെറ്റ്‌സ്റ്റാർഓസ്‌ട്രേലിയ എന്ന സ്ഥാപനത്തിൽ ജോലിചെയ്യുന്ന ദിപൻ ബംഗളൂർ സ്വദേശിയാണ്. രണ്ട്‌വർഷം മുമ്പാണ് റോസിനെ പരിചയപ്പെടുന്നത്. ദിപൻ താമസിക്കാനെത്തിയ വീട്ടിലെ മുൻ താമസക്കാരിയായിരുന്നു റോസ്. മുൻ അഡ്രസിൽ റോസിനു വരുന്ന കത്തുകളും മറ്റും കൈമാറിയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. വിവാഹാഭ്യർത്ഥന നടത്തുന്ന കാര്യം വീട്ടുകാരിൽ നിന്നുപോലും ദിപൻ മറച്ചുവെച്ചിരുന്നു.

ഇക്കാര്യം ആകെ അറിയാമായിരുന്ന സ്റ്റേഡിയത്തിലെ പ്രവർത്തകർ ഗാലറിയിലെ വിവാഹാഭ്യർത്ഥനയ്ക്കായി എല്ലാ സഹായവും ഉറപ്പുനൽകി. എല്ലാം ഭംഗിയായി നടന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ദിപൻ വെളിപ്പെടുത്തി.

‘ഇത്തരത്തിൽ വിവാഹാഭ്യർത്ഥന നടത്താൻ കുറച്ചുനാളായി പദ്ധതി ഇട്ടിരുന്നുവെങ്കിലും കോവിഡ് എല്ലാ പ്രതീക്ഷകളും തെറ്റിച്ചു. കുറച്ചു നീണ്ടുപോയെങ്കിലും എല്ലാം ഭംഗിയായി നടന്നതിൽ അതിയായ സന്തോഷമുണ്ട്.’- ദിപൻ പറയുന്നു.

Exit mobile version