പീഡിപ്പിച്ചു..! അവള്‍ എതിര്‍ക്കാന്‍ശ്രമിച്ചു, അലമുറയിട്ടുകരഞ്ഞു, ഞാനൊരു മൃഗമായിരുന്നു; ഇതിഹാസ താരം റൊണാള്‍ഡോയുടെ സംഭാഷണം പുറത്ത്

ഫുട് ബോള്‍ ഇതിഹാസ താരം റൊണാള്‍ഡോയ്ക്ക് ഇത് നല്ല സമയമല്ല. പോര്‍ച്ചുഗലിന്റെ മുത്തണെന്ന് ഒക്കെ പറഞ്ഞാലും ശരി നാട്ടില്‍ പുള്ളിയ്ക്ക് നല്ല പേരൊന്നുമല്ല..ലാസ് വേഗാസിലെ ഹോട്ടലില്‍വച്ച് യുഎസ് വനിത കാതറിന്‍ മൊയോര്‍ഗയെന്ന മുപ്പത്തിയഞ്ചുകാരിയെ2009ല്‍ റൊണാള്‍ഡോ പീഡിപ്പിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ പലതവണ എതിര്‍ത്തിട്ടും ക്രിസ്റ്റ്യാനോ ബലമായി തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് ഇവരുടെ വെളിപ്പെടുത്തല്‍. സംഭവം പുറത്തുപറയാതിരിക്കാന്‍ ഏകദേശം മൂന്നു കോടിയോളം രൂപ റൊണാള്‍ഡോ നല്‍കിയതായും ഇവര്‍ ആരോപിച്ചിരുന്നു.

എന്നാല്‍ താരത്തിന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചതിനുള്ള തെളിവുകള്‍ ഇപ്പോള്‍ പുറത്ത് വരുന്നു. വ്യക്തി ജീവിതത്തില്‍ രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന പ്രകൃതക്കാരനാണ് റോണോ.. താരത്തിന്റെ വീട്ടു ജോലിക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും ചില നിബന്ധനകള്‍ ഉണ്ട്. താരത്തിന്റേതായ രഹസ്യങ്ങള്‍ വ്യക്തി ജീവിതം എന്നിയ പുറം ലോകം അറിയരുത് എന്നാണ്. 70 വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് വീട്ടുജോലിക്കാരെ എടുക്കുന്നത്.

റൊണാള്‍ഡോയും അഭിഭാഷകനും തമ്മിലുളള സംഭാഷണത്തിന്റെ രേഖകളാണ് ഇപ്പോള്‍ ചോര്‍ന്നത്. റൊണാള്‍ഡോയെ പ്രതിരോധത്തിലാക്കുന്ന രേഖകള്‍ ജര്‍മ്മന്‍ മാധ്യമം ദേര്‍ സ്പിയേഗേലിനെ ഉദ്ധരിച്ച് ഡെയിലി മെയിലാണ് ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടത്. കാതറിന്‍ മൊയോര്‍ഗയുമായുളള ലൈംഗിക ബന്ധം ബലാത്സംഗം തന്നെയാണെന്ന് വ്യക്തമാക്കുന്നതാണ് അഭിഭാഷകന്‍ തയ്യാറാക്കിയ ചോദ്യാവലിക്ക് റൊണാള്‍ഡോ നല്‍കിയിരിക്കുന്ന ഉത്തരം.

പല തവണ റൊണാള്‍ഡോയോട് ഈ പ്രവൃത്തിയില്‍ നിന്ന് പിന്‍മാറാന്‍ കാതറിന്‍ ആവശ്യപ്പെട്ടു കൊണ്ടിരുന്നു. മുറിയിലേയ്ക്ക് അനുവാദമില്ലാതെ കയറിച്ചെന്ന താന്‍ കാതറിനെ കയറിപ്പിടിക്കുകയായിരുന്നുവെന്നും വളരെ മൃഗീയമായാണ് താന്‍ പെരുമാറിയെന്നും ഏഴ് മിനിറ്റോളം സെക്‌സ് നീണ്ടുനിന്നുവെന്നും റൊണാള്‍ഡോ പറയുന്നത് രേഖകളില്‍ നിന്ന് വ്യക്തമാണ്.

ലൈംഗിക ബന്ധത്തിനിടയില്‍ ഇരയായ കാതറിന്‍ കരഞ്ഞിരുന്നോ, ബഹളം വച്ചിരുന്നോ, അലമുറയിടുകയും റൊണാള്‍ഡോയെ തടയാനും ശ്രമിച്ചിരുന്നോയെന്നും ചോദ്യങ്ങളുണ്ട്. പലപ്പോഴും അവര്‍ അലമുറയിടുകയും ആക്രമണം നിര്‍ത്തുവാനും ആവശ്യപ്പെട്ടതായും ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതായും റൊണാള്‍ഡോ മറുപടിയില്‍ പറഞ്ഞു. കാതറിനു താത്പര്യമില്ലായിരുന്നു. എന്നാല്‍ എന്നില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചില്ല. അവള്‍ അതെല്ലാം ആസ്വദിക്കുന്നതു പോലെയാണ് എനിക്കു തോന്നിയത്. തീര്‍ത്തും പരുക്കനായി ഞാന്‍ ഇടപെട്ടതായിരുന്നു അവര്‍ക്കു പരാതിയെന്നും റൊണാള്‍ഡോ പറഞ്ഞു.

ലൈംഗികമായ ആക്രമണത്തിനു ശേഷം കാതറിന്‍ രൂക്ഷമായി പെരുമാറിയെന്നും നിങ്ങള്‍ക്ക് വഴങ്ങുന്ന സ്ത്രീകളെ പോലെയല്ല താരം എന്നും കാതറിന്‍ പറഞ്ഞതായി രേഖകള്‍ സൂചിപ്പിക്കുന്നു.

റൊണാള്‍ഡോയും അഭിഭാഷകനും തമ്മിലുളള സംഭാഷണം നടന്നത് ഓഗസ്റ്റ് 2009 ല്‍ ആയിരുന്നു. സെപത്ബറിലായിരുന്നു ഇത് പുറത്തു വന്ന രേഖകള്‍ തയ്യാറാക്കിയത്. എന്നാല്‍ ഡിസംബര്‍ 2009 ന് സമര്‍പ്പിച്ച പേപ്പറില്‍ ഈ കാര്യങ്ങളെല്ലാം തന്നെ എഡിറ്റ് ചെയ്തിരുന്നു. ഇപ്പോള്‍ പുറത്തു വന്ന രേഖകളെ കുറിച്ച് റൊണാള്‍ഡോയോ അഭിഭാഷകനോ പ്രതികരിച്ചിട്ടില്ല.

പീഡനം നടന്നിട്ടില്ലെന്നും സമ്മതത്തോടെയാണ് എല്ലാം നടന്നതെന്നുമായിരുന്നു ക്രിസ്റ്റ്യാനോയുടെ അഭിഭാഷകന്റെയും നേരത്തെയുള്ള വാദം. ലോകത്തെ ഏറ്റവും പ്രശസ്തരായ കായികതാരങ്ങളില്‍ ഒരാളാണ് റൊണാള്‍ഡോ. ലോകമെമ്പാടും ആരാധകരുള്ള താരം റഷ്യന്‍ ലോകകപ്പിനു പിന്നാലെ സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡ് വിട്ട് യുവന്റസില്‍ ചേര്‍ന്നിരുന്നു. അതേസമയം, 2003ലും താരത്തിനെതിരെ ലൈംഗികാരോപണം ഉയര്‍ന്നിരുന്നു. അന്ന് ലണ്ടനിലെ ഹോട്ടലില്‍ വച്ച് താരം തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് മറ്റൊരു യുവതി പരാതിയുമായി എത്തിയിരുന്നു.

Exit mobile version