ഒഡീഷയ്ക്ക് ആദ്യ ജയം; മുംബൈയെ തകര്‍ത്തത് രണ്ട് ഗോളിന്

മുംബൈ: ഐഎസ്എല്ലില്‍ ഈ സീസണില്‍ ഒഡീഷ എഫ്സിക്ക് ആദ്യജയം. കരുത്തരായ മുംബൈ എഫ്സിയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ഒഡീഷ കീഴടക്കിയത്. ജയത്തോടെ ഒഡീഷ പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് കയറിയപ്പോല്‍ മുംബൈ അഞ്ചാമതാണ്.

ക്‌സിസ്‌കോ ഹെര്‍ണാണ്ടസും(6), അരിഡെയ്ന്‍ സന്റാനയും(21,73), ജെറി മൗഹ്മിംഗ്താംഗയുമാണ് ഒഡീഷക്കായി സ്‌കോര്‍ ചെയ്തത്. പെനല്‍റ്റിയിലൂടെ മൊഹമ്മദ് ലാബ്രി(51)യും ബിപിന്‍ സിംഗുമാണ് മുംബൈയുടെ സ്‌കോറര്‍മാര്‍.

ആദ്യ രണ്ടു മല്‍സരങ്ങളിലും പരാജയം നേരിട്ട ഒഡീഷ ഇത്തവണ മുംബൈയെ ഹോ ഗ്രൗണ്ടില്‍ തളയ്ക്കുകയായിരുന്നു. ആദ്യപകുതിയില്‍ തന്നെ മൂന്നു ഗോളുകള്‍ അടിച്ചു കൂട്ടി ഒഡീഷ വിജയമുറപ്പാക്കിയിരുന്നു.

കളി തുടങ്ങി ആറാം മിനിറ്റില്‍ തന്നെ ക്‌സിസ്‌കോ ഹെര്‍ണാണ്ടസിലൂടെ ഒഡീഷ മുംബൈയെ ഞെട്ടിച്ചു. മുംബൈയുടെ ഇടതു വിംഗിലെ പിഴവ് മുതലെടുത്ത് ഇരുപതാം മിനിറ്റില്‍ സന്റാന ഒഡീഷയ്ക്ക് രണ്ടുഗോളിന്റെ ലീഡ് സമ്മാനിച്ചു. നാല്‍പതാം മിനിറ്റില്‍ രണ്ടാം ഗോളും നേടി സന്റാന ഒഡീഷയ്ക്ക് വിജയപ്രതീക്ഷ നല്‍കി.

കെവിനെ പെനല്‍റ്റി ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി മൊഹമ്മദ് ലാബ്രിയിലൂടെ ഗോളാക്കി മുംബൈ തിരിച്ചുവരവിന്റെ സൂചന നല്‍കി. എന്നാല്‍ 73ാം മിനിറ്റില്‍ നാലാം ഗോളും നേടി ഒഡീഷ വിജയമുറപ്പിച്ചതോടെ മുംബൈയുടെ ആവേശം തണുത്തു. ഒടുവില്‍ ഇഞ്ചുറി ടൈമില്‍ ഒരു ഗോള്‍ മടക്കി തോല്‍വിഭാരം കുറക്കാനെ മുംബൈക്കായുള്ളു.

Exit mobile version