ഒഡീഷയെ തകര്‍ത്ത് ജംഷഡ്പൂര്‍, ജയം ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്

ജംഷഡ്പൂര്‍: ഐഎസ്എല്ലിലെ മൂന്നാം മത്സരത്തില്‍ ഒഡീഷയെ തകര്‍ത്ത്
ജംഷഡ്പൂര്‍ എഫ്‌സി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ജംഷഡ്പൂര്‍ എഫ്‌സിയുടെ ജയം.

കളിയുടെ 35ാം മിനിറ്റില്‍ ജംഷഡ്പുരിന്റെ ബികാസ് ജെയ്റുവിന് ചുവപ്പു കാര്‍ഡ് ലഭിച്ചു. പത്തുപേരായി ചുരുങ്ങിയ ജംഷഡ്പുരിനെതിരേ 40-ാം മിനിറ്റില്‍ ഒഡീഷ ഒപ്പത്തിനൊപ്പമെത്തി. അറിഡെയ്ന്‍ സന്റനയാണ് ഒഡീഷയ്ക്കായി ജംഷഡ്പൂരിന്റെ വലകുലുക്കിയത്.

ആദ്യ പകുതി 1-1ന് ഇരു ടീമുകളും സമനില പാലിച്ചു. രണ്ടാം പകുതിയില്‍ ഒഡീഷയായിരുന്നു കൂടുതല്‍ ആക്രമണകാരികളെങ്കിലും അവസരങ്ങള്‍ ഗോളാക്കി മാറ്റുന്നതില്‍ അവര്‍ പരാജയപ്പെട്ടു. 85ാം മിനിറ്റില്‍ സെര്‍ജിയോ കാസ്റ്റലിന്റെ ഷോട്ട് ഒഡീഷ ആരാധകരുടെ നെഞ്ചുതുളച്ച് ഗോള്‍ വര കടന്നപ്പോള്‍ ജംഷഡ്പൂര്‍ നിര്‍ണായകമായ ജയം സ്വന്തമാക്കി.

Exit mobile version