14മാസം പ്രായമുളള കുഞ്ഞ് കൊല്ലപ്പെട്ട സംഭവം; അമ്മയ്ക്ക് ഏഴ് വര്‍ഷം തടവ്

ദുബായ്: 14 മാസം പ്രായമുള്ള കുഞ്ഞ് കൊലപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ അമ്മ കുറ്റക്കാരിയാണെന്ന് കണ്ടെത്തി. 33 വയസുളള ഇവര്‍ക്ക് കോടതി ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്രൂര മര്‍ദ്ദനമേറ്റാണ് കുട്ടി കൊല്ലപ്പെട്ടത്. മരണത്തിന് മുന്‍പ് അഞ്ച് തവണ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. 33 ദിവസം പ്രായമുള്ളപ്പോഴാണ് ആദ്യം കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുവന്നത്. ആന്തരിക രക്തസ്രാവമാണ് കുട്ടിയുടെ മരണ കാരണം.

Exit mobile version