സൗദിയില്‍ അനധികൃതമായി വീട്ടുജോലിക്ക് പോയി; ബിരുദധാരിയായ മലയാളി യുവതി നേരിട്ടത് കൊടിയ പീഡനങ്ങള്‍, ഇപ്പോള്‍ അഭയകേന്ദ്രത്തില്‍ സുരക്ഷിത

സിവില്‍ എഞ്ചിനീയറിങില്‍ ബിരുദാരിയായ യുവതി വീട്ടിലെ കഷ്ടപ്പാട് കണ്ട് സഹിക്കാനാവാതെയാണ് ജീവിത മാര്‍ഗം തേടി സൗദിയിലേക്ക് എത്തിയത്

റിയാദ്: സൗദിയില്‍ വീട്ടുജോലിക്ക് പോയ യുവതിക്ക് ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന അഭയ കേന്ദ്രത്തിലേക്ക് മാറി. അനധികൃതമായി വീട്ടുജോലിക്ക് പോയ എഞ്ചിനീയറിങ് ബിരുദധാരിയായ മലയാളി യുവതിയ്ക്കാണ് ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് അഭയ കേന്ദ്രത്തിലെത്തിയത്. ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശിയായ യുവതിയാണ് ദമ്മാമിലെ അഭയ കേന്ദ്രത്തിലുള്ളത്.

സിവില്‍ എഞ്ചിനീയറിങില്‍ ബിരുദാരിയായ യുവതി വീട്ടിലെ കഷ്ടപ്പാട് കണ്ട് സഹിക്കാനാവാതെയാണ് ജീവിത മാര്‍ഗം തേടി സൗദിയിലേക്ക് എത്തിയത്. എന്നാല്‍ 35 വയസില്‍ താഴെയുള്ളവര്‍ക്ക് വീട്ടുജോലിക്കാരുടെ വിസയില്‍ വിദേശത്തേക്ക് പോകാനാകില്ല. അതുകൊണ്ട് ഒരു റിക്രൂട്ടിങ് ഏജന്‍സിയുടെ സഹായത്തോടെ അനധികൃതമായി സൗദിയിലേക്ക് പോകുകയായുരുന്നു.

വീട്ടിലെ ദുരിതം തീര്‍ക്കാനായി ഓഫീസ് ജോലിയാണെന്ന് അമ്മയോട് കള്ളം പറഞ്ഞാണ് യുവതി സൗിയിലേക്ക് കടന്നത്. 1500 റിയാല്‍ ശമ്പളം ലഭിക്കുമെന്ന് അറിഞ്ഞതോടെ മറ്റൊന്നും ആലോചിക്കാതെ ഒന്നര വര്‍ഷം മുന്‍പ് സൗദിയിലെത്തുകയായിരുന്നു.

റിയാദിലെ ഒരു വീട്ടിലാണ് യുവതി ആദ്യം ജോലിയ്ക്ക് നിന്നത്. ഒരു വര്‍ഷത്തോളം അവിടെ ജോലി ചെയ്തു. ജോലിക്ക് നിന്നിരുന്ന വീട്ടില്‍ നിന്നുള്ള പീഡനം സഹിക്കാനാവാതെ ഇവിടെ നിന്ന് രക്ഷപെടുകയും ഏജന്‍സിയുടെ സഹായത്തോടെ മറ്റൊരു വീട്ടില്‍ ജോലിക്ക് കയറുകയുമായിരുന്നു.

ഇതിനിടെ പീഡന വിവരം അമ്മയെ അറിയിക്കുകയും മകളെ കണ്ടെത്തി തരണമെന്നാവശ്യപ്പെട്ട് അമ്മ സൗദിയിലെ സാമൂഹിക പ്രവര്‍ത്തകരുടെ സഹായം തേടുകയും ചെയ്തു. ഇതിനിടെ ഇവിടെ നിന്ന് രക്ഷപെട്ട് യുവതി അഭയ കേന്ദ്രത്തിലെത്തുകയായിരുന്നു. യുവതി അഭയ കേന്ദ്രത്തിലുള്ള വിവരം സാമൂഹിക പ്രവര്‍ത്തകരായ മഞ്ജു മണിക്കുട്ടനും ഷാജി വയനാടുമാണ് കണ്ടെത്തിയത്. എക്‌സിറ്റ് വാങ്ങി ഉടന്‍ നാട്ടിലേക്ക് അയക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇവരും.

 

 

 

 

Exit mobile version