ദുബായിയിൽ കാർ അപകടം: മരിച്ച മലയാളി ഡോക്ടറുടെ മൃതദേഹം ജബൽഅലിയിൽ സംസ്‌കരിക്കും

ദുബായ്: ദുബായിയിൽ കാറിന് തീപിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ച തിരുവനന്തപുരം സ്വദേശിയും ദുബായ് അൽ മുസല്ല മെഡിക്കൽ സെന്ററിലെ ഡോക്ടറുമായ ജോൺ മാർഷൻ സ്‌കിന്നറി (60)ന്റെ മൃതദേഹം ജബൽ അലിയിൽ സംസ്‌കരിക്കും. ഇതിനുള്ള നടപടികൾ പുരോഗമിച്ചു വരുന്നതായി ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ 20 വർഷത്തിലധികമായി ഇദ്ദേഹം യുഎഇയിൽ ചെയ്ത് വരികയായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് വേൾഡ് ട്രേഡ് സെന്ററിനു സമീപത്തെ തുരങ്കപാതയിലാണ് അപകടമുണ്ടായത്. തുരങ്കപാതയിലൂടെ സഞ്ചരിക്കവെ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൽ നിന്ന് തീ പടർന്നാണ് മരണം. അപകട സമയത്ത് ഡോക്ടർ മാത്രമേ കാറിൽ ഉണ്ടായിരുന്നുള്ളൂ. ജുമൈറ വില്ലേജ് സർക്കിളിലെ വീട്ടിൽ നിന്നും ക്ലിനിക്കിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്.

ഉടൻ സ്ഥലത്തെത്തിയ അഗ്‌നിശമന സേനാ വിഭാഗം തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Exit mobile version