ജയിലിലായ മലയാളി തൊഴിലാളിയെ രക്ഷപ്പെടുത്തി, സ്വദേശി തൊഴിലുടമ മരണത്തിന് കീഴടങ്ങി

റിയാദ്: ജയിലിലായ മലയാളി തൊഴിലാളിയെ പുറത്തിറക്കിയ സന്തോഷം മായുംമുമ്പേ സ്വദേശി സ്‌പോണ്‍സര്‍ അന്തരിച്ചു. കായംകുളം സ്വദേശിയായ ജിതേഷിന്റെ തൊഴിലുടമ അബ്ദുല്ല ബിന്‍ മുസാദ് ബിന്‍ ആയിദ് അല്‍ ഉസൈമിയാണ് അന്തരിച്ചത്. സ്വദേശിയുടെ മരണവുമായി ബന്ധപ്പെട്ട് ജിതേഷ് ജയിലിലായിരുന്നു.

മക്ക പ്രവിശ്യയുടെ ഭാഗമായ തായിഫില്‍ ഒരു സ്വദേശിയുടെ വീട്ടുജോലിക്കാരനായായിരുന്നു ജിതേഷ്. തൊഴിലുടമ അബ്ദുല്ല ബിന്‍ മുസാദ് ബിന്‍ ആയിദ് അല്‍ ഉസൈമിയുമായി നല്ല ആത്മബന്ധത്തിലായിരുന്നു. സ്വന്തം മകനെ പോലെയായിരുന്നു തൊഴിലുടമ ജിതേഷിനെ സ്‌നേഹിച്ചിരുന്നത്. ജിതേഷും തൊഴിലുടമ എന്നതിലുപരി പിതാവിനെ പോലെയാണ് അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നത്.

അതിനിടെ, ജിതേഷ് ഓടിച്ച വാഹനം അപകടത്തില്‍പ്പെട്ട് മറ്റൊരു സ്വദേശി പൗരന്‍ മരണപ്പെട്ടതോടെയാണ് കാര്യങ്ങള്‍ കീഴ്മറിഞ്ഞത്. അപകടത്തില്‍ മറിച്ച വ്യക്തിയുടെ കുടുംബത്തിന് 3,17,000 റിയാല്‍ ബ്ലഡ്മണി ആയി നല്‍കണമെന്നാണ് കോടതി വിധിച്ചത്. സ്‌പോണ്‍സറായ അബ്ദുല്ല ബിന്‍ മുസാദ് ബിന്‍ ആയിദ് അല്‍ ഉസൈമിയുടെ ജാമ്യത്തിലായിരുന്നു ജിതേഷ് ഏറെ നാള്‍. രണ്ടുമാസം മുന്‍പ് അദ്ദേഹം അസുഖം ബാധിച്ചുകിടപ്പായതിനാല്‍ ജാമ്യം റദ്ദായി, തുടര്‍ന്ന് ജിതേഷ് വീണ്ടും ജയിലില്‍ പോകേണ്ടിവന്നു.

ജിതേഷിനെ മോചനത്തിനുള്ള തുക അബ്ദുല്ല ബിന്‍ മുസാദ് ബിന്‍ ആയിദ് അല്‍ ഉസൈമി നല്‍കിയിരുന്നു. ചൊവ്വാഴ്ച നടപടികള്‍ പൂര്‍ത്തിയായി, ജിതേഷ് ജയിലില്‍ നിന്നിറങ്ങി. പക്ഷേ വൈകുന്നേരത്തോടെ അബ്ദുല്ല ബിന്‍ മുസാദ് ബിന്‍ ആയിദ് അല്‍ ഉസൈമി മരിച്ചു.

ജിതേഷ് ‘വാപ്പ’എന്നായിരുന്നു സ്‌പോണ്‍സര്‍ അബ്ദുല്ല ബിന്‍ മുസാദ് ബിന്‍ ആയിദ് അല്‍ ഉസൈമിയെ വിളിച്ചിരുന്നത്. മരണവിവരമറിഞ്ഞ് തേങ്ങലോടെ പറഞ്ഞത് ‘എന്റെ വാപ്പ പോയി” എന്നായിരുന്നു.

Exit mobile version