വിലക്കയറ്റത്തിനെതിരെ പ്രതിഷേധം: സുഡാനില്‍ 24 മരണം

പ്രതിഷേധത്തിനിടെ ആവശ്യ സാധനങ്ങളുടെ വര്‍ധന മാറ്റമില്ലാതെ തുടരുകയാണ്

സുഡാനില്‍ പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധത്തില്‍ മരണം 24 ആയി. പ്രതിഷേധത്തിനിടെ ആവശ്യ സാധനങ്ങളുടെ വര്‍ധന മാറ്റമില്ലാതെ തുടരുകയാണ്. രാജ്യവ്യാപക പ്രതിഷേധത്തില്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബാഷിര്‍ പ്രതികരിച്ചിട്ടില്ല.

ഡിസംബര്‍ 19 നാണ് ആവശ്യവസ്തുക്കളുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സുഡാനില്‍ പ്രതിഷേധം ആരംഭിച്ചത്. പ്രസിഡന്റ് ഒമര്‍ ആല്‍ ബാഷിറിന്റെ രാജി ആവശ്യപ്പെട്ടും പ്രതിഷേധക്കാര്‍ നിരത്തിലിറങ്ങി. ഭരണകൂടത്തിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ ഇതുവരെ 24 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. എന്നാല്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 40ലേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കണക്കുകള്‍.

പ്രതിഷേധക്കാരെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് പ്രസിഡന്റ് ഒമര്‍ ആല്‍ ബാഷിറിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും പറയുന്നു. കഴിഞ്ഞ ദിവസം ഒംദുര്‍മാനില്‍ ആശുപത്രിക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം രോഗികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പണക്കുറവും മറ്റും സുഡാനില്‍ ആവശ്യ സാധനങ്ങള്‍ക്ക് ഉള്‍പ്പെടെ വില വര്‍ധനവിന് കാരണമായിരുന്നു. ഇതാണ് സുഡാനികളെ പ്രതിഷേധത്തിലേക്ക് എത്തിച്ചത്.

ആവശ്യ സാധനങ്ങള്‍ക്കുള്‍പ്പെടെ വില വര്‍ധനവിന് കാരണം വാഷിങ്ടണുമായുള്ള വ്യാപാര താത്പര്യങ്ങളില്‍ വിള്ളല്‍ വന്നതാണെന്നാണ് സുഡാന്‍ പ്രസിഡന്റിന്റെ വാദം. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി ആയിരത്തില്‍ അധികം ആളുകളാണ് പ്രതിഷേധത്തില്‍ ഇതുവരെ അറസ്റ്റിലായത്.

Exit mobile version