അതിശൈത്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍; ഏഴ് പേര്‍ മരിച്ചു, റോഡ് ഗതാഗതം തടസപ്പെട്ടു

ഓസ്ട്രിയയില്‍ മൂന്ന് മീറ്ററോളം ഉയരത്തിലാണ് മഞ്ഞുവീഴ്ചയുണ്ടായത്

ബെര്‍ലിന്‍: കനത്ത മഞ്ഞ് വീഴ്ച്ചയെ തുടര്‍ന്ന് ഓസ്ട്രിയയില്‍ ഏഴ് പേര്‍ മരിച്ചു. കനത്ത മഞ്ഞ് വീഴ്ച്ച കാരണം ജര്‍മ്മനി, സ്വീഡന്‍ എന്നീ രാജ്യങ്ങളിലെ പല നഗരങ്ങളിലും റോഡ് ഗതാഗതം തടസപ്പെട്ടു. സ്വിറ്റ്സര്‍ലന്‍ഡ്, ഗ്രീസ്, ക്രൊയേഷ്യ, തുര്‍ക്കി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലും ശക്തമായ മഞ്ഞുവീഴ്ചയാണ് ഉള്ളത്. റോഡ് ഗതാഗതത്തോടൊപ്പം ട്രെയിന്‍ സര്‍വീസും മുടങ്ങി.

കഴിഞ്ഞ ദിവസം മ്യൂണിച്ചില്‍ മഞ്ഞിന്റെ ഭാരം മൂലം മരത്തിന്റെ ചില്ല് അടര്‍ന്ന് വീണ് ഒന്‍പതു വയസുകാരന്‍ മരിച്ചിരുന്നു. ഓസ്ട്രിയയില്‍ മൂന്ന് മീറ്ററോളം ഉയരത്തിലാണ് മഞ്ഞുവീഴ്ചയുണ്ടായത്. ഇതേ തുടര്‍ന്നാണ് ഏഴുപേര്‍ മരിച്ചത്. ഓസ്ട്രിയന്‍ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടന്ന നൂറുകണക്കിനുപേരെ സൈന്യത്തിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി. സ്വിറ്റ്സര്‍ലാന്‍ഡില്‍ മഞ്ഞുമലയിടിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും രണ്ട് പര്‍വതാരോഹകരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

Exit mobile version