പിന്‍സീറ്റില്‍ ഉറക്കികിടത്തിയ എട്ടുമാസമുള്ള കുഞ്ഞിനെ മറന്ന് ഡോക്ടറായ അമ്മ; ഡേ കെയറില്‍ അന്വേഷിച്ച് അച്ഛനും; ഒടുവില്‍ കണ്ടെത്തിയത് കാറിനുള്ളില്‍ ജീവനറ്റ്

ക്വലാലംപൂര്‍: പിന്‍സീറ്റില്‍ ഉറക്കികിടത്തിയ കുഞ്ഞിനെ മറന്ന് കാര്‍ ലോക്ക് ചെയ്ത് ജോലിക്ക് പോയി ഡോക്ടറായ അമ്മ. കുഞ്ഞി ഡേ കെയറിലുണ്ടെന്ന് ധരിച്ച് അന്വേഷിച്ചെത്തിയ അച്ഛന്‍ കുഞ്ഞിനെ കാണാതെ അന്വേഷിച്ചപ്പോള്‍ കണ്ടത് സ്വന്തം കുഞ്ഞിന്റെ മൃതദേഹം. എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനാണ് കാറിനുള്ളില്‍ അകപ്പെട്ട് ദാരുണമരണം സംഭവിച്ചത്.

ഡോക്ടറായ അമ്മ രാവിലെ ജോലിക്ക് ഇറങ്ങുമ്പോള്‍ കുഞ്ഞിനേയും കൊണ്ടാണ് പോയത്. പിന്‍സീറ്റില്‍ ബെല്‍റ്റിട്ട് ഉറപ്പിച്ച് കിടത്തിയ കുഞ്ഞ് കിടന്നുറങ്ങുകയും ചെയ്യുകയായിരുന്നു. കാന്‍സ്‌ലര്‍ തവാന്‍കു മുഹ്‌രിസ് യു.കെ.എം ആശുപത്രിയിലെ ഡോക്ടറായ അമ്മ പതിവുപോലെ കാര്‍ പാര്‍ക്ക് ചെയ്ത് ജോലിക്ക് പോവുകയും ചെയ്തു. തിരക്കിനിടയില്‍ കുഞ്ഞ് പിന്‍സീറ്റിലുള്ളകാര്യം ഓര്‍ത്തതുപോലുമില്ല.

പിന്നീട് വൈകുന്നേരം 5.30യോടെ കുഞ്ഞിനെ ഡേ കെയര്‍ നഴ്‌സറിയില്‍ കാണാനില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് ഫോണ്‍ ചെയ്തപ്പോഴാണ് ഈ അമ്മ കുഞ്ഞിന്റെ കാര്യം ഓര്‍ത്തതു തന്നെ.

കാറിനുള്ളില്‍ മകളുണ്ടോ എന്ന് നോക്കാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടപ്പോഴാണ് അമ്മ ഉടന്‍ തന്നെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലെത്തി പരിശോധിച്ചത്. ആ സമയത്ത് പിന്‍സീറ്റില്‍ അനക്കമില്ലാതെ കുഞ്ഞ് കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ ഡോക്ടര്‍ കുഞ്ഞിന് സിപിആര്‍ നല്‍കാന്‍ ശ്രമിച്ചെങ്കിലും കുഞ്ഞിന് അനക്കമൊന്നുമുണ്ടായില്ല.

also read- ലിയോയുടെ പ്രത്യേക ട്രെയിലര്‍ പ്രദര്‍ശനം ഒരുക്കി; ആരാധകരുടെ ആവേശത്തില്‍ സീറ്റുകള്‍ കീറിപ്പറിഞ്ഞു, തകര്‍ന്നു വീണു; ഞെട്ടി തിയേറ്ററുടമകള്‍

പിന്നീട് കുഞ്ഞിനെ ആശുപത്രിയിലെ എമര്‍ജന്‍സി യൂനിറ്റിലേക്ക് കൊണ്ടുപോയി. ആറുമിനിറ്റോളം സിപിആര്‍ നല്‍കിയെങ്കിലും കുഞ്ഞ് നേരത്തേ തന്നെ മരിച്ചതായി അറിയിക്കുകയായിരുന്നു. മരണകാരണം കണ്ടെത്താന്‍ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.

Exit mobile version