ഭക്ഷണം കഴിച്ചോ എന്ന് അന്വേഷിക്കാൻ എത്തി; കൂടിക്കാഴ്ചയിൽ പ്രണയം വിരിഞ്ഞു; വൈദിക ജീവിതം ഉപേക്ഷിച്ച് വിവാഹ ജീവിതത്തിലേയ്ക്ക് കടന്ന് കന്യാസ്ത്രീയും സന്യാസിയും, അപൂർവ്വം

ഏഴ് വർഷം നീണ്ട ദിവ്യമായ പ്രണയത്തിനൊടുവിൽ വിവാഹിതരായി കന്യാസ്ത്രീയും സന്യാസിയും. ലങ്കാഷെയറിലെ പ്രെസ്റ്റണിലെ ഒരു കോൺവെന്റിൽ 19 വയസ്സ് മുതൽ കന്യാസ്ത്രീയായി തുടരുന്ന സിസ്റ്റർ എലിസബത്തും ഓക്‌സ്‌ഫോർഡിൽ നിന്നുള്ള ഒരു കർമ്മലീത്ത സന്യാസിയായ ഫ്രയർ റോബർട്ടുമാണ് പ്രണയിച്ച് വൈദിക ജീവിതം വെടിഞ്ഞ് വിവാഹ ജീവിതത്തിലേയ്ക്ക് കടന്നത്. കർമ്മലൈറ്റ് റോമൻ കത്തോലിക്കാ മതവിഭാഗത്തിലെ അംഗം കൂടിയാണ് എലിസബത്ത്.

ഇരുവരുടെയും അപ്രതീക്ഷിത കണ്ടുമുട്ടലും പ്രണയവും വിവാഹവുമായിരുന്നു. 2015ലാണ് ഇവരുടെ പ്രണയബന്ധം ആരംഭിക്കുന്നത്. കോൺവെന്റിൽ വച്ചായിരുന്നു ഇരുവരുടെയും ആദ്യ കൂടിക്കാഴ്ച. ഒരു ദിവസം റോബർട്ട് ഭക്ഷണം കഴിച്ചോ എന്ന് അന്വേഷിക്കാൻ ചെന്നതായിരുന്നു സിസ്റ്റർ മേരി എലിസബത്ത്. പോകാൻ നേരം ഇരുവരുടെയും സ്ലീവുകൾ തമ്മിൽ ഉരസ്സി. രണ്ടുപേരുടെയും മനസ്സിൽ മറ്റെയാളുടെ മുഖം പതിഞ്ഞു.

പ്രണയം പതിയെ ഇരുവർക്കുമിടയിൽ മൊട്ടിടുകയായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷമാണ് റോബർട്ട് എലിസബത്തിന് കത്ത് അയച്ചത്. വൈദിക ജീവിതം ഉപേക്ഷിച്ച് വിവാഹം കഴിക്കുമോ എന്നായിരുന്നു കത്തിൽ ചോദിച്ചിരുന്നത്. അവർക്ക് പരസ്പരം വളരെ കുറച്ച് മാത്രമേ അറിയാമായിരുന്നുള്ളൂ, പ്രസംഗിക്കുന്നതിനിടയിൽ തന്റെ ജീവിതത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ എലിസബത്തിന് അറിയാമായിരുന്നു. താൻ ഒരൽപം ഞെട്ടലിലായിരുന്നു എന്ന് ലിസ എന്ന മേരി എലിസബത്ത് പറയുന്നു.

കൂടാതെ, തന്റെ തലയിൽ ശിരോവസ്ത്രം ധരിച്ചിരുന്നതിനാൽ, അദ്ദേഹം തന്റെ തലമുടിയുടെ നിറം പോലും കണ്ടിരുന്നില്ല. പരസ്പരം ഒന്നും അറിഞ്ഞിരുന്നില്ല. യഥാർത്ഥ പേര് പോലും അദ്ദേഹത്തിനറിയില്ലായിരുന്നും എലിസബത്ത് കൂട്ടിച്ചേർത്തു. ഒരു ദിവസം തന്റെ പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞ ശേഷം, ഒരു ടൂത്ബ്രഷും ബാഗിലിട്ട് താൻ കന്യാസ്ത്രീ ജീവിതം അവസാനിപ്പിച്ച് ഇറങ്ങുകയായിരുന്നുവെന്നും എലിസബത്ത് പ്രതികരിച്ചു.

പുരോഹിത ജീവിതം വിട്ടിറങ്ങിയവരുടെ പുസ്തകങ്ങൾ ഇരുവരും വായിച്ചു. ശേഷം അവർ വിവാഹിതരായി നോർത്ത് യോർക്ക്‌ഷെയറിലെ ഹട്ടൺ റഡ്ബി ഗ്രാമത്തിലെ ഒരു വീട്ടിൽ ജീവിതം ആരംഭിക്കുകയായിരുന്നു. എലിസബത്ത് ഒരു ഹോസ്പിറ്റൽ ചാപ്ലിൻ ആയി ജോലി കണ്ടെത്തി. റോബർട്ട് ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ അംഗീകരിക്കപ്പെടുകയും പ്രാദേശിക പള്ളിയുടെ വികാരി ആവുകയുമായിരുന്നു.

Exit mobile version