2019-ല്‍ പാഴായത് 93.1 കോടി ടണ്‍ ഭക്ഷണം; ഭൂമിയിലുള്ളവരെ മുഴുവന്‍ ഏഴുതവണ ഊട്ടാനുള്ള ഭക്ഷണം പാഴാക്കി

യുണൈറ്റഡ് നേഷന്‍സ്: ഭൂമിയിലുള്ളവരെ മുഴുവന്‍ ഏഴുതവണ ഊട്ടാനുള്ള ഭക്ഷണം 2019-ല്‍ ലോകത്ത് പാഴായെന്ന് യു.എന്നിന്റെ റിപ്പോര്‍ട്ട്. 2019-ല്‍ ലോകത്ത് 93.1 കോടി ടണ്‍ ഭക്ഷണം പാഴായി എന്നാണ് യു.എന്നിന്റെ റിപ്പോര്‍ട്ട് പറയുന്നത്. ഇതില്‍ 61 ശതമാനം വീടുകളില്‍നിന്നാണ് പാഴായത്. ആഗോള ഭക്ഷ്യ ഉത്പാദനത്തിന്റെ 17 ശതമാനവും ഇക്കാലയളവില്‍ പാഴായി എന്നാണ് കണക്ക്.

2019-ല്‍ 69 കോടി ആളുകള്‍ പട്ടിണിയിലായെന്നിരിക്കെയാണ് ഇത്രയും ഭക്ഷണം പാഴായിരിക്കുന്നത്. 2019-ല്‍ ഇന്ത്യയില്‍ പാഴായത് 6.8 ടണ്‍ കോടി ഭക്ഷ്യവസ്തുക്കളാണ്.
ഇന്ത്യയില്‍,ആളൊന്നിന് 50 കിലോഗ്രാം എന്ന തോതില്‍ ഒരുവര്‍ഷം ഗാര്‍ഹിക ഭക്ഷ്യമാലിന്യമുണ്ടാകുന്നു എന്നാണ് യുഎന്‍ റിപ്പോര്‍ട്ട്. യു.എസിലിത് 59-ഉം ചൈനയില്‍ 64-ഉം കിലോഗ്രാമാണ്.

ലോകമെമ്പാടുമുള്ള വ്യക്തികളും വ്യാപാരസ്ഥാപനങ്ങളും സര്‍ക്കാരുകളും ഭക്ഷ്യമാലിന്യങ്ങള്‍ കുറയ്ക്കാന്‍ മുന്‍കൈ എടുക്കേണ്ടതുണ്ടെന്ന് യു.എന്‍.ഇ.പി. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഇംഗര്‍ ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. കൂടാതെ കൊവിഡ് വ്യാപനംമൂലം ആഗോളതലത്തില്‍ പട്ടിണിനിരക്ക് ഇനിയും കുത്തനെ ഉയരുമെന്നാണ് മുന്നറിയിപ്പ്.

Exit mobile version