പെണ്ണിന് സൗന്ദര്യം ചെറിയ കാല്‍ പാദങ്ങള്‍..! പുരുഷാധിപത്യത്തിന് മുന്നില്‍ ഇരകളായി ഇവര്‍; അസ്ഥികള്‍ മടങ്ങി വേദനകൊണ്ട് പുളയും; പാദം വരിഞ്ഞു കെട്ടല്‍ ദുരാചാരം

ബീജിങ്: പലതരം ആചാരങ്ങള്‍ നാട്ടിലുണ്ടെങ്കിലും ഇത് ആദ്യമായിട്ടാണ് ഇങ്ങനെ. അങ്ങ് ദൂരെ ചൈനയിലെ ഒരു സങ്കല്‍പമാണ് ഇവിടെ ചര്‍ച്ചചെയ്യുന്നത്. ചെറിയ കാല്‍പാദമുള്ള യുവതികളെയാണ് പണ്ട് ചൈനക്കാര്‍ ഇഷ്ടപ്പെട്ടിരുന്നത്. ചെറിയ പാദം സൗന്ദര്യത്തിന്റെ പ്രതീകമാണെന്ന് അവര്‍ വിശ്വസിക്കുന്നു. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്. കുട്ടികളുെട കാല്‍ പാദം വലിഞ്ഞ് മുറുക്കി കെട്ടുന്നു.

പാദം വരിഞ്ഞു കെട്ടല്‍ അഥവാ ഫൂട്ട് ബൈന്‍ഡിങ്ങ് എന്നാല്‍ ചൈനയിലെ സ്ത്രീകളുടെ ശരീരത്തെയും മനസ്സിനെയും വലിഞ്ഞുകെട്ടിയ കനത്ത ദുരാചാരമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍ത്തലാക്കിയ ഈ ആചാരത്തിലെ അവസാനത്തെ ഇരയാണ് 95 കാരിയായ ഫുജിഫാന്‍. എന്നാല്‍ ആ ദിനങ്ങള്‍ തനിക്ക് ഇന്നും ഭയമാണെന്ന് അവര്‍ പറയുന്നു.

ജ്യൂത്പിങ് എന്ന നടുക്കുന്ന ചടങ്ങ്…

ജ്യൂത്പിങ് എന്ന ചടങ്ങില്‍ ബലംപ്രയോഗിച്ചാണ് ഈ ആചാരം നടപ്പിലാക്കിയിരുന്നത്. പാദങ്ങളുടെ വളര്‍ച്ച മുരടിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. സ്ത്രീകളുടെ പാദങ്ങള്‍ ഒതുങ്ങിയതും ചെറുതും ആയിരിക്കണമെന്ന പുരുഷന്റെ നിര്‍ബന്ധ ബുദ്ധിയായിരുന്നു നൂറ്റാണ്ടുകള്‍ നിലനിന്ന ഈ ദുരാചാരത്തിനു പിന്നില്‍. ഇതിന്റെ ഭാഗമായി വരിഞ്ഞുകെട്ടിയ പാദങ്ങള്‍ ചെറിയ ഷൂസിനുള്ളിലാക്കി വേണം ദിവസം മുഴുവനും നടക്കാന്‍.

അസ്ഥികള്‍ ഒടിഞ്ഞ് മടങ്ങുന്നു…

ആദ്യകാലത്ത് സോങ് സാമ്രാജ്യത്തിലെ കൊട്ടാരം നര്‍ത്തകിമാരിലാണ് ഫൂട്ട് ബൈന്‍ഡിങ് പരീക്ഷിച്ചത്. ചെറിയ പാദങ്ങള്‍ സൗന്ദര്യത്തിന്റെ പ്രതീകമായി മാറിയതോടെ ഈ രീതി സമ്പന്ന കുടുംബങ്ങളിലേക്കും പിന്നീട് സാധാരണക്കാരിലേക്കും പടര്‍ന്നു. ഈ പ്രക്രിയയിലൂടെ കാല്‍പാദങ്ങളിലെ അസ്ഥികള്‍ വളഞ്ഞു വളരാന്‍ തുടങ്ങും. പാദത്തിന്റെ ആകൃതി പൂര്‍ണമായും നഷ്ടപ്പെടും. രണ്ട് വയസ്സിനും അഞ്ചിനുമിടയിലുള്ള പ്രായത്തിലാണ് ഈ ആചാരം അനുഷ്ഠിച്ചിരുന്നത്. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ നീളുന്ന ശൈത്യകാലത്തായിരുന്നു ചടങ്ങുകള്‍. അസ്ഥികള്‍ ഒടിഞ്ഞ് മടങ്ങുന്ന വേദന കുട്ടികള്‍ അനുഭവിച്ചു. പച്ചമരുന്നുകളും മൃഗങ്ങളുടെ ചോരയും ചേര്‍ത്താണ് പാദത്തില്‍ ഇങ്ങനെ ഉണ്ടാകുന്ന മുറിവുകള്‍ ഉണക്കിയിരുന്നത്.

Exit mobile version