ഉണര്‍ന്നിരിക്കുന്ന രോഗിയുടെ തലയില്‍ നിന്നും ബ്രെയിന്‍ ട്യൂമര്‍ നീക്കം ചെയ്തു: അത്യപൂര്‍വ്വ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി കണ്ണൂര്‍ ആസ്റ്റര്‍ മിംസ്

കണ്ണൂര്‍:ഉണര്‍ന്നിരിക്കുന്ന രോഗിയുടെ തലയില്‍ നിന്നും ബ്രെയിന്‍ ട്യൂമര്‍ നീക്കം ചെയ്ത് അത്യപൂര്‍വ്വ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍.

അസഹ്യമായ തലവേദനയുമായെത്തിയ രോഗിയുടെ തലയില്‍ നിന്നാണ് ട്യൂമര്‍ നീക്കം ചെയ്തത്. ന്യൂറോളജിസ്റ്റ് ഡോക്ടര്‍ സൗമ്യയെ സമീപിച്ച രോഗിയുടെ തലയുടെ എംആര്‍ഐ സ്‌കാനിങ്ങിലൂടെയാണ് ട്യൂമര്‍ ആണെന്ന് രോഗനിര്‍ണ്ണയം നടത്തിയത്.

സാധാരണനിലയില്‍ ഇതിനുള്ള ചികിത്സ ശസ്ത്രക്രിയയോ റേഡിയോതെറാപ്പിയോ ആകാം. ട്യൂമര്‍ വലുതായതിനാലും, ശസ്ത്രക്രിയ വഴി പൂര്‍ണ്ണമായി ചെയ്യുവാന്‍ സാധിക്കുന്നതിനാലും പ്രഥമ ചികിത്സയായി ശസ്ത്രക്രിയ വേണമെന്നുള്ള തീരുമാനം ഡോക്ടര്‍മാരുടെ സംഘം നിര്‍ദ്ദേശിക്കുകയായിരുന്നു.

രോഗിയുടെ തലച്ചോറിന്റെ ഇടതുഭാഗത്താണ് ട്യൂമര്‍ കണ്ടെത്തിയത്. തലച്ചോറിലെ സങ്കീര്‍ണമായ ചില ഭാഗങ്ങളിലുള്ള മുഴകള്‍ നീക്കം ചെയ്യുമ്പോള്‍ കൈകാലുകള്‍ക്ക് തളര്‍ച്ച, കാഴ്ചകുറവ്, സംസാരശേഷി നഷ്ടപ്പെടല്‍ തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ സംഭവിക്കാം.

സംസാരശേഷിയെ നിയന്ത്രിക്കുന്ന ”സ്പീച്ച് ഏരിയ” തലച്ചോറിന്റെ ഇടത് ഭാഗത്താണ് സ്ഥിതിച്ചെയുന്നത്. ഈ മുഴ നീക്കം ചെയ്യുമ്പോള്‍ സ്വാഭാവികമായും ആ രോഗിയുടെ സംസാരശേഷി നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു. ആയതിനാല്‍ രോഗിയുടെ സംസാരശേഷി നഷ്ടപ്പെടാതെയും ശരീരത്തിന്റെ വലതുഭാഗം തളര്‍ച്ച വരാതെയും മുഴ നീക്കം ചെയ്യുവാനുള്ള ശ്രമകരമായ ദൗത്യമാണ് ആസ്റ്റര്‍ മിംസ് കണ്ണൂരിലെ ഡോക്ടര്‍മാര്‍ ഏറ്റെടുത്തത്.

തലച്ചോറില്‍ തലയോട്ടി മുറിച്ചുള്ള ശസ്ത്രക്രിയ നടത്തുമ്പോള്‍ രോഗിയെ ബോധം കെടുത്താതെയുള്ള അവേക്ക് ക്രേനിയോട്ടമി എന്ന അപൂര്‍വ്വ ശസ്ത്രക്രിയാരീതിയാണ് ഇവിടെ സ്വീകരിച്ചത്. ബ്രെയിന്‍ മാപ്പിംഗ്, സ്പീച്ച് മാപ്പിംഗ് എന്നീ സാങ്കേതിക വിദ്യകളുപയോഗിച്ച് ശരീരചലനങ്ങള്‍ നിരീക്ഷിച്ചും ഉണര്‍ന്നിരിക്കുന്ന രോഗിയോട് സംസാരിക്കുകയും ചെയ്തുകൊണ്ടാണ് ശസ്ത്രക്രിയ നടത്തിയത്.

ത്രിഡി നാവിഗേഷന്‍ ടെക്ക്‌നോളജി ഉപയോഗപ്പെടുത്തി ട്യൂമറിലേക്കുള്ള എറ്റവും ആപകടസാധ്യത കുറവുള്ള സര്‍ജ്ജിക്കല്‍ പാതയിലൂടെയാണ് മുഴ നീക്കം ചെയ്തത് ന്യൂറോസര്‍ജന്‍ ഡോക്ടര്‍ തരുണ്‍ കൃഷ്ണ, ഡോക്ടര്‍ രമേഷ് സിവി, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോക്ടര്‍ സുപ്രിയ, ഡോക്ടര്‍ വന്ദന, ഡോ.അനീഷ്, ഡോ.ശരത്ത് എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

Exit mobile version