‘ഇത് ഹീറോയിസം അല്ല, അല്‍പ്പത്തരമാണ്! അസത്യങ്ങള്‍ എഴുന്നള്ളിച്ചല്ല ആളാന്‍ നോക്കേണ്ടത്’ ടിപി സെന്‍കുമാറിനെ തേച്ചൊട്ടിച്ച് സിന്ധു ജോയ്

അര്‍ധസത്യങ്ങളും അസത്യങ്ങളും എഴുന്നള്ളിച്ചല്ല ആളാവാന്‍ നോക്കേണ്ടതെന്നും സിന്ധു കുറിച്ചു.

കൊച്ചി: താന്‍ ഉള്‍പ്പടെയുള്ള പോലീസുകാര്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ കയറിയെന്ന് അവകാശവാദം ഉന്നയിച്ച ടിപി സെന്‍കുമാറിനെ വലിച്ചു കീറി ഒട്ടിച്ച് സിന്ധു ജോയ്. കഴിഞ്ഞ ദിവസമാണ് താന്‍ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ കോളേജില്‍ കയറിയെന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ വീഡിയോ സഹിതം പങ്കുവെച്ചത്. ഈ വാദങ്ങള്‍ അത്രയും പൊള്ളയാണെന്ന് തെളിയിക്കുകയാണ് സിന്ധു ജോയ്.

മിസ്റ്റര്‍ സെന്‍കുമാര്‍, ഇതല്ല ഹീറോയിസം! എന്ന് പറഞ്ഞുകൊണ്ടാണ് സിന്ധു കുറിപ്പ് ആരംഭിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് സെന്‍കുമാറിനുള്ള മറുപടി നല്‍കിയത്. അര്‍ധസത്യങ്ങളും അസത്യങ്ങളും എഴുന്നള്ളിച്ചല്ല ആളാവാന്‍ നോക്കേണ്ടതെന്നും സിന്ധു കുറിച്ചു. ടിപി സെന്‍കുമാര്‍ പങ്കുവെച്ച വീഡിയോയില്‍ ഉദ്യോഗസ്ഥരുമായി തര്‍ക്കിക്കുന്നത് താനാണെന്നും, അതിലെ യാഥാര്‍ത്ഥ്യം മറ്റൊന്നുമാണെന്ന് സിന്ധു കൂട്ടിച്ചേര്‍ത്തു.

‘2006 ലെ ഒരു പരീക്ഷാക്കാലം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലായിരുന്നു ഞാനപ്പോള്‍. അപ്രതീക്ഷിതമായി ഒരു ഫോണ്‍ കോള്‍. മറുഭാഗത്ത് പെണ്‍കുട്ടികളുടെ കരച്ചില്‍. ‘യൂണിവേഴ്സിറ്റി കോളേജില്‍ പോലീസ് കയറി, പരീക്ഷയെഴുതുന്ന ക്ളാസ് മുറികളുടെ പുറത്തുപോലും പോലീസ് പരാക്രമം’ ഇതായിരുന്നു സന്ദേശം. ഇതറിഞ്ഞ ഞാന്‍ സംസ്ഥാന സെക്രട്ടറി എം സ്വരാജിനൊപ്പം യൂണിവേഴ്സിറ്റി കോളേജിലേക്ക് ഓടി. തലയില്‍ ചട്ടിത്തൊപ്പിയുമായി മുന്‍നിരയിലുണ്ടായിരുന്നു നിങ്ങള്‍. ഞങ്ങളുടെ എതിര്‍പ്പിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ പിന്‍വാങ്ങുന്ന നിങ്ങളുടെ ചിത്രം പിറ്റേന്നത്തെ പത്രങ്ങളില്‍ ഉണ്ടായിരുന്നു. തലകുമ്പിട്ട് മടങ്ങുന്ന നിങ്ങളുടെ ദൃശ്യങ്ങള്‍ ചാനലുകളിലും ഉണ്ടായിരുന്നു. താങ്കള്‍ ഇപ്പോള്‍ ഷെയര്‍ ചെയ്ത വീഡിയോയുടെ അടുത്തഭാഗം അതാണ്. വിജയിച്ചു മുന്നേറിയ ഹീറോയെ അല്ല, തോറ്റമ്പുന്ന സേനാനായകനെയാണ് അവിടെക്കണ്ടത്’ സിന്ധു കുറിച്ചു.

ആ വീഡിയോയുടെ ഇത്തിരി കഷ്ണം പൊക്കിപ്പിടിച്ച് ഹീറോ ചമയുന്നത് അല്‍പ്പത്തരമാണെന്ന് അവര്‍ തുറന്നടിച്ചു. ഒരു നുണ പലകുറി ആവര്‍ത്തിച്ചാല്‍ സത്യമാകുമെന്ന് താങ്കള്‍ എവിടെയാണ് പഠിച്ചതെന്നും എന്തായാലും പോലീസ് അക്കാദമിയില്‍ നിന്ന് ആകാനിടയില്ല എന്നും പറഞ്ഞുകൊണ്ടാണ് അവര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

മിസ്റ്റര്‍ സെന്‍കുമാര്‍, ഇതല്ല ഹീറോയിസം! അര്‍ധസത്യങ്ങളും അസത്യങ്ങളും എഴുന്നള്ളിച്ചല്ല ആളാവാന്‍ നോക്കേണ്ടത്! ഈ വീഡിയോയില്‍ താങ്കളുമായി വാക്കുതര്‍ക്കം നടത്തുന്ന വിദ്യാര്‍ത്ഥി നേതാവ് ഞാനാണ്. യാഥാര്‍ഥ്യം ഇങ്ങനെയാണ്.

2006 ലെ ഒരു പരീക്ഷാക്കാലം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലായിരുന്നു ഞാനപ്പോള്‍. അപ്രതീക്ഷിതമായി ഒരു ഫോണ്‍ കോള്‍. മറുഭാഗത്ത് പെണ്‍കുട്ടികളുടെ കരച്ചില്‍. ‘യൂണിവേഴ്സിറ്റി കോളേജില്‍ പോലീസ് കയറി, പരീക്ഷയെഴുതുന്ന ക്ളാസ് മുറികളുടെ പുറത്തുപോലും പോലീസ് പരാക്രമം’ ഇതായിരുന്നു സന്ദേശം. ഇതറിഞ്ഞ ഞാന്‍ സംസ്ഥാന സെക്രട്ടറി എം സ്വരാജിനൊപ്പം യൂണിവേഴ്സിറ്റി കോളേജിലേക്ക് ഓടി. തലയില്‍ ചട്ടിത്തൊപ്പിയുമായി മുന്‍നിരയിലുണ്ടായിരുന്നു നിങ്ങള്‍. ഞങ്ങളുടെ എതിര്‍പ്പിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ പിന്‍വാങ്ങുന്ന നിങ്ങളുടെ ചിത്രം പിറ്റേന്നത്തെ പത്രങ്ങളില്‍ ഉണ്ടായിരുന്നു. തലകുമ്പിട്ട് മടങ്ങുന്ന നിങ്ങളുടെ ദൃശ്യങ്ങള്‍ ചാനലുകളിലും ഉണ്ടായിരുന്നു. താങ്കള്‍ ഇപ്പോള്‍ ഷെയര്‍ ചെയ്ത വീഡിയോയുടെ അടുത്തഭാഗം അതാണ്. വിജയിച്ചു മുന്നേറിയ ഹീറോയെ അല്ല, തോറ്റമ്പുന്ന സേനാനായകനെയാണ് അവിടെക്കണ്ടത്??.

ആ വീഡിയോയുടെ ഇത്തിരികക്ഷണം പൊക്കിപ്പിടിച്ച് ഹീറോ ചമയുന്നത് അല്പത്തമാണ് സെന്‍കുമാര്‍!
ഇറക്കിവിട്ടതിനു പ്രതികാരമായി ഞങ്ങള്‍ക്കെതിരെ താങ്കള്‍ കേസെടുത്തിരുന്നു; ‘പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നായിരുന്നു’ കുറ്റം. ഇതിന് സാക്ഷികളായ അനേകം മാധ്യമപ്രവര്‍ത്തകര്‍ ഇപ്പോഴും തിരുവനന്തപുരത്തുണ്ട്.

ഇത്തവണ നാട്ടില്‍നിന്ന് മടങ്ങുമ്പോള്‍ ഞാന്‍ വായിക്കാന്‍ തെരെഞ്ഞെടുത്ത പുസ്തകങ്ങളിലൊന്ന് താങ്കളുടെ ആത്മകഥ ‘എന്റെ പോലീസ് ജീവിതം’ ആയിരുന്നു. അതിന്റെ 115, 116 പേജുകളിലും ഈ സംഭവം വലിയ ഹീറോയിസമായി അവതരിപ്പിച്ചിട്ടുണ്ട്. രണ്ടുമൂന്നിടത്ത് എന്റെ പേരും പരാമര്‍ശിച്ചിട്ടുണ്ട്. ഒരു നുണ പലകുറി ആവര്‍ത്തിച്ചാല്‍ സത്യമാകുമെന്ന് താങ്കള്‍ എവിടെയാണ് പഠിച്ചത്? പോലീസ് അക്കാദമിയില്‍ നിന്ന് ആകാനിടയില്ല.

Exit mobile version