ആര്‍എസ്എസ് നേതാക്കളെ വധിക്കാന്‍ ഐഎസ് പദ്ധതി, കോഴിക്കോട് വത്സന്‍ തില്ലങ്കേരി ഐഎസ് നോട്ടപ്പുള്ളി; ഞെട്ടിക്കുന്ന വിവരം

കണ്ണൂര്‍: കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ബന്ധമുള്ള സംഘടനകളില്‍ നിന്ന് ഞെട്ടിക്കുന്ന രഹസ്യ വിവരങ്ങള്‍ പുറത്ത്. കണ്ണൂരിലെ കനകമലയില്‍ സംഘടന സംഘടിപ്പിച്ച രഹ്യ ചര്‍ച്ചയിലെ വിവരങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഈ വിവരങ്ങള്‍ അനുസരിച്ച് ചില പ്രധാനപ്പെട്ട ആര്‍എസ്എസ് നേതാക്കളെ വധിക്കാന്‍ ഐഎസ് പദ്ധതി ഇട്ടിരുന്നതായി റിപ്പോര്‍ട്ട് വരുന്നു. കോഴിക്കോട് വത്സന്‍ തില്ലങ്കേരി ഉള്‍പ്പടെ ഉള്ള നേതാക്കള്‍ക്കെതിരെയാണ് ഐഎസ് പദ്ധതി ഇട്ടിരിക്കുന്നത്.

ഫേസ്ബുക്കിലും ടെലിഗ്രാഫിലും ഈ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം സജീവമായി നടത്തിയതെന്ന് എന്‍ഐഎ പ്രോസിക്യൂട്ടര്‍ അര്‍ജ്ജുന്‍ അമ്പലപ്പാട്ട വ്യക്തമാക്കി. ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അന്‍സാര്‍ എന്ന പേരിലുള്ള ഒരു ഫേസ്ബുക്ക് പേജിലെ ഫ്രണ്ട് ലിസ്റ്റിലുള്ളവര്‍, ജിഹാദ് (വിശുദ്ധ യുദ്ധം ), പദ്ധതി ആക്രമണങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാന്‍ ടെലിഗ്രാം വിഷയത്തില്‍ ആറു പ്രത്യേക ഗ്രൂപ്പുകള്‍ രൂപീകരിച്ചു. അവര്‍ ആദ്യം 25 അംഗങ്ങളുള്ള ബാബ് അല്‍-നൂര്‍ (Gateway to Divine Light) എന്ന പേരില്‍ ഒരു ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ചു. ഈ കേസില്‍ പ്രോസിക്യൂഷന്‍ വാദം കൊച്ചിയില്‍ എന്‍ഐഎ കോടതിയില്‍ നടക്കുകയാണ് .

ഇതിലെ ചാറ്റുകളില്‍ നിന്നാണ് പദ്ധതികള്‍ വെളിയില്‍ വന്നത്. 2016 ഓഗസ്റ്റ് 12 മുതല്‍ 2016 സെപ്തംബര്‍ 9 വരെ ബാബ അല്‍ നൂര്‍ ഗ്രൂപ്പിലെ എന്‍ഐഎ ചാറ്റുകള്‍ കണ്ടെടുത്തു. ജനാധിപത്യത്തിനെതിരെയും സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിനെതിരെയും ഇതില്‍ പരാമര്‍ശങ്ങളുണ്ട്. ഓഗസ്റ്റ് 15 ന് ഗ്രൂപ്പിലെ ചാറ്റുകള്‍ ഇപ്രകാരം, സ്വാതന്ത്ര്യദിനം കാഫിറുകള്‍ (അവിശ്വാസ) ആഘോഷിച്ചു. നിലവില്‍ ഇസ്ലാമിക രാജ്യങ്ങള്‍ കാഫിറുകളുടെ സഖ്യകക്ഷികളാണ്. അവരുടെ രാജ്യങ്ങളില്‍ ശരിയായ ശരിയ നിയമങ്ങള്‍ നടപ്പാക്കാന്‍ പോലും അവര്‍ക്കാവിക്കെന്നും മറ്റുമാണ് ചാറ്റ്.

ആര്‍എസ്എസ് നേതാക്കളെ ആക്രമിക്കാന്‍ ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തിയത് ആഗസ്ത് 27 ന് മറ്റൊരു ചാറ്റിലായിരുന്നു.തുടക്കത്തില്‍ മാറാട് കലാപക്കേസിലെ പ്രതി സുരേഷിനെ ലക്ഷ്യം വയ്ക്കാന്‍ ഈ സംഘം തീരുമാനിച്ചു. എന്നാല്‍ സുരേഷിന് ജയില്‍ ശിക്ഷ അനുഭവിക്കുന്നതു അറിഞ്ഞതിനെ തുടര്‍ന്ന് ആ സംഘം ആ പദ്ധതി മാറ്റി. പിന്നീട് വല്‍സന്‍ തില്ലങ്കേരിയെ ആക്രമിക്കുന്നതിനായിരുന്നു പദ്ധതിയിട്ടത്. പക്ഷേ, പോലീസിന്റെ സുരക്ഷാ സാന്നിദ്ധ്യം മൂലം അത് നടപ്പിലാക്കരുതെന്ന് ഇവര്‍ തീരുമാനിച്ചു.

Exit mobile version