വീട്ടില്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കിയ പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകന്‍ പിടിയില്‍

രാത്രിയില്‍ മദ്യപിച്ചെത്തിയ വേലായുധന്‍ വീട്ടില്‍ ബഹളം വച്ചപ്പോള്‍ ഗോപി ഇയാളുടെ കഴുത്തില്‍ കുത്തിപ്പിടിച്ച് പിന്നോട്ട് തള്ളി

കൊച്ചി: പെരുമ്പാവൂരില്‍ പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. കൂവപ്പടി എടവൂര്‍ കാരിക്കാട്ടില്‍ വേലായുധന്‍ (72) ആണ് മരിച്ചത്. മദ്യപിച്ച് ബഹളം വെച്ചതിനെ തുടര്‍ന്ന് കഴുത്തില്‍ പിടിച്ച് തള്ളിവീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തില്‍ വേലായുധന്റെ ഇളയ മകന്‍ ഗോപി (32)യാണ് അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ച വെളുപ്പിന് ഒന്നരയ്ക്കാണ് സംഭവം ഉണ്ടായത്. രാത്രിയില്‍ മദ്യപിച്ചെത്തിയ വേലായുധന്‍ വീട്ടില്‍ ബഹളം വച്ചപ്പോള്‍ ഗോപി ഇയാളുടെ കഴുത്തില്‍ കുത്തിപ്പിടിച്ച് പിന്നോട്ട് തള്ളി.

ഇതിന്റെ ശക്തിയില്‍ ഭിത്തിയില്‍ തലയിടിച്ച് വീണ പിതാവ് തല്‍ക്ഷണം മരിക്കുകയായിരുന്നു. പിന്നീട് കളമശേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ തലക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായി. തുടര്‍ന്ന് പോലീസ് സര്‍ജന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്.

Exit mobile version