വെടി അബദ്ധത്തില്‍ പൊട്ടിയതല്ല, പൊട്ടിച്ചതാണ്; പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയില്‍ മനോജ് എബ്രഹാം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്കില്‍ നിന്ന് വെടിപൊട്ടിയ സംഭവത്തില്‍ പോലീസ് വിശദീകരണം പുറത്ത്. തോക്കില്‍ നിന്ന് വെടി അബദ്ധത്തില്‍ വെടിപൊട്ടിയതല്ലെന്നും പ്രവര്‍ത്തനരഹിതമായതിനാല്‍ അതിലെ വെടിയുണ്ട തറയിലേക്കു പൊട്ടിച്ചു കളഞ്ഞതെന്നും പോലീസ് വിശദീകരണത്തില്‍ പറയുന്നു.

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രിയുടെ വേദിക്കരികില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ പിസ്റ്റള്‍ അത്തരത്തില്‍ പരിശോധിച്ചപ്പോള്‍ അതിലെ കാഞ്ചി വലിക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. തുടര്‍ന്നു മേലുദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിനു സമീപം തറയിലേക്കു നിറയൊഴിക്കുകയായിരുന്നുവെന്നു ദക്ഷിണമേഖലാ എഡിജിപി. മനോജ് ഏബ്രഹാം പറഞ്ഞു. അതിനു ശേഷം ആ ഉദ്യോഗസ്ഥനു മറ്റൊരു തോക്ക് പകരം നല്‍കി. കൊല്ലം എആര്‍ ക്യാംപിലെ പോലീസുകാരന്റെ കൈവശമുണ്ടായിരുന്ന തോക്കാണു പ്രവര്‍ത്തിക്കാതിരുന്നത്.

Exit mobile version