തന്നെ പറ്റി അസത്യം പറഞ്ഞ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ മാനഹാനി ഉണ്ടാക്കി; ശശി തരൂര്‍ മാനനഷ്ടക്കേസ് നല്‍കി

സിജെഎം കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

തിരുവനന്തപുരം: ഭാര്യമാരെപ്പറ്റിയുള്ള പ്രസ്താവനയ്ക്കതെിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളക്കെതിരെ മാന നഷ്ടക്കേസ് കൊടുത്ത് ശശി തരൂര്‍. തന്നെ പറ്റി അസത്യം പറഞ്ഞ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ മാനഹാനി ഉണ്ടാക്കിയെന്നാണ് തരൂരിന്റെ പരാതി. സിജെഎം കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. തരൂരിന്റെ മൊഴിയെടുക്കാന്‍ ഈ മാസം 25 ലേക്ക് മാറ്റി.

തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ മൂന്ന് ഭാര്യമാര്‍ മരിച്ചതെങ്ങനെയെന്നാണ് എല്ലാവരും ചോദിക്കുന്നത്. ബിജെപിയോ താനോ അത് ചോദിക്കാന്‍ ഉദ്ദേശിക്കുന്നില്ലയെന്ന് ശ്രീധരന്‍ പിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ബിജെപി അധ്യക്ഷന്റെ ഈ പ്രസ്താവന കള്ളമാണെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം മാനനഷ്ടകേസ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും തരൂരിനോട് അടുത്ത വൃത്തങ്ങള്‍ അന്നേ സൂചിപ്പിച്ചിരുന്നു.

Exit mobile version