തണ്ടര്‍ ബോള്‍ട്ടിനെ പണ്ടും ഉപയോഗിച്ചിട്ടുണ്ട്, അന്നൊന്നും ഒരുതുള്ളി രക്തം പോലും വീഴ്ത്തിയിട്ടില്ല; വൈത്തിരി വെടിവെയ്പ്പിനെതിരെ വിമര്‍ശനവുമായി ചെന്നിത്തല

നിലമ്പൂരില്‍ വെടിവെപ്പ് ഉണ്ടായപ്പോള്‍ ഞങ്ങള്‍ സര്‍ക്കാരിനൊപ്പം നിന്നു. ജനങ്ങളുടെ സുരക്ഷ കൂടി മുന്‍നിര്‍ത്തിയാണ് അന്നങ്ങനെ ചെയ്തത്

തിരുവനന്തപുരം: വൈത്തിരിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

തണ്ടര്‍ ബോള്‍ട്ടിനെ പണ്ടും ഉപയോഗിച്ചിട്ടുണ്ട്. അന്നൊന്നും ഒരുതുള്ളി രക്തം പോലും വീഴ്ത്തിയിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു. നിലമ്പൂരില്‍ വെടിവെപ്പ് ഉണ്ടായപ്പോള്‍ ഞങ്ങള്‍ സര്‍ക്കാരിനൊപ്പം നിന്നു. ജനങ്ങളുടെ സുരക്ഷ കൂടി മുന്‍നിര്‍ത്തിയാണ് അന്നങ്ങനെ ചെയ്തത്.

എന്നാല്‍ എല്ലാവരേയും കൊന്ന് ഈ പ്രശ്‌നത്തിന് പരിഹാരം കാണാം എന്ന സര്‍ക്കാര്‍ കരുതുന്നുവെങ്കില്‍ അതിനോട് പ്രതിപക്ഷത്തിന് യോജിപ്പില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

സുപ്രീംകോടതി നിര്‍ദേശപ്രകാരമുള്ള അന്വേഷണം വൈത്തിരി ഏറ്റുമുട്ടലില്‍ നടത്തണം എന്നാണ് ഞങ്ങളുടെ ആവശ്യം എന്നും രമേശ് ചെന്നിത്തല കൂട്ടി ചേര്‍ത്തു.

Exit mobile version