85 ലക്ഷം ഓണക്കിറ്റിലെ ഏലക്കയ്ക്ക് ഗുണനിലവാരമില്ലെന്ന് പ്രതിപക്ഷം; ആരോപണം അടിസ്ഥാന രഹിതമെന്ന് അക്കമിട്ട് നിരത്തി സപ്ലൈക്കോ സി. എംഡി അലി അസ്‌കര്‍ പാഷ

Onam kit | Bignewslive

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ഇത്തവണ വിതരണം ചെയ്ത ഓണക്കിറ്റില്‍ 85 ലക്ഷത്തോളം കിറ്റില്‍ ഏലയ്ക്കായ്ക്ക് ഗുണനിലവാരമില്ലെന്ന പ്രതിപക്ഷ ആരോപണത്തെ തള്ളി സപ്ലൈക്കോ രംഗത്ത്. വാദത്തെ പൊളിച്ച് അക്കമിട്ട് നിരത്തിയാണ് സപ്ലൈകോയുടെ മറുപടി. ഇടുക്കിയിലെ കര്‍ഷക സംഘങ്ങളടക്കം കേരളത്തില്‍ നിന്നുള്ള നാല് കമ്പനികള്‍ക്കാണ് ഏലം വിതരണത്തിനുള്ള ഓര്‍ഡര്‍ നല്‍കിയത്.

തമിഴ്‌നാട്ടിലെ ഇടനിലക്കാരുടെ ഇടപെടല്‍ ഏലയ്ക്ക വിതരണത്തില്‍ ഉണ്ടായിട്ടില്ലെന്നും സപ്ലൈകോ എംഡി അലി അസ്‌കര്‍ പാഷ പറഞ്ഞു. സര്‍ക്കാറിന്റെ ഓണകിറ്റില്‍ ഗുരുതര വീഴ്ചയും കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നുമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം. സര്‍ക്കാര്‍ വിതരണത്തിന് തയ്യാറാക്കിയ 85 ലക്ഷം ഓണക്കിറ്റിലെ ഏലയ്ക്കയ്ക്ക് ഗുണനിലവാരമില്ലെന്നും ഇവ കൂടിയ വിലയ്ക്കാണ് വാങ്ങിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു.

കിറ്റ് ഒന്നില്‍ 20 ഗ്രാം വീതം 85 ലക്ഷം പാക്കറ്റ് ഏലയ്ക്കാ വാങ്ങാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ജൂലൈ 31 ന് തന്നെ കിറ്റ് വിതരണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചതിനാല്‍ ആദ്യ 5 ലക്ഷം ഏലയ്ക്ക പാക്കറ്റുകള്‍ ലോക്കല്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങി. ബാക്കി വരുന്നവയ്ക്ക് ടെണ്ടര്‍ വിളിച്ചാണെടുത്തത്. ഇടുക്കിയിലെ പട്ടം കോളനി സൊസൈറ്റി, കോഴിക്കോട്ട് ഉണ്ണികുളം സൊസൈറ്റി പീരുമേടുള്ള ഹോച്ച് ലാന്റ്, തൃശ്ശൂരിലെ റോയല്‍ റിച്ച് കമ്പനികളാണ് ടെണ്ടര്‍ വിജയിച്ചത്. ഈ കമ്പനികള്‍ക്കാണ് ഏലം വിതരണത്തിന് അനുവാദം നല്‍കിയത്.

ടെണ്ടറില്‍ നിര്‍ദ്ദേശിച്ചത് പ്രകാരമുള്ള 6.5 മിമി ഗുണനിലവാരം ഏലയ്ക്കയ്ക്ക് ഉണ്ടായിരുന്നതായും പരിശോധനയില്‍ എവിടെയും ഗുണനിലവാര പ്രശ്‌നം കണ്ടെത്തിയിട്ടില്ലെന്നും സപ്ലൈകോ എംഡി വിശദീകരിക്കുന്നു. സ്‌പൈസസ് മാര്‍ക്കറ്റില്‍ നിന്ന് ഏലം നേരിട്ട് വാങ്ങി പാക്കിംഗ് പൂര്‍ത്തിയാക്കാന്‍ സപ്ലൈകോയ്ക്ക് സാധിക്കുമായിരുന്നില്ല.

ടെണ്ടര്‍ വിജയിച്ച ചില കമ്പനികള്‍ ഏലയ്ക്ക പാക്കിംഗ് നടത്തിയത് തമിഴ്‌നാട്ടിലാണ്. എന്നാല്‍ അതിന് ശേഷമാണ് ഗുണനിലവാരം പരിശോധിച്ചത് എന്നതിനാല്‍ തിരിമറിയ്ക്ക് സാധ്യതയില്ല. ടെണ്ടറില്‍ പങ്കെടുത്ത കമ്പനികള്‍ക്ക് നല്‍കാന്‍ കഴിയാതെ വന്ന പതിനഞ്ചര ലക്ഷം പാക്കറ്റ് ഏലം വാങ്ങിയത് കണ്‍സ്യൂമര്‍ ഫെഡ്, റെയ്ഡ്‌കോ എന്നിവിടങ്ങളിലുമാണെന്ന്, ഈ സഹാചര്യത്തില്‍ ഇടനിലക്കാരുടെ ഇടപെടലിന് യാതൊരു സാധ്യതയുമുണ്ടായിട്ടില്ലെന്നും സപ്ലൈകോ വിശദീകരിച്ചു.

ആദ്യ 5 ലക്ഷം ഏലയ്ക്ക പാക്കറ്റുകള്‍ ലോക്കല്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങി. ബാക്കി വരുന്നവയ്ക്ക് ടെണ്ടര്‍ വിളിച്ചാണെടുത്തത്. ഇടുക്കിയിലെ പട്ടം കോളനി സൊസൈറ്റി, കോഴിക്കോട് ഉണ്ണികുളം സൊസൈറ്റി പീരുമേടുള്ള ഹോച്ച് ലാന്റ്, തൃശൂരിലെ റോയല്‍ റിച്ച് കമ്പനികളാണ് ടെണ്ടര്‍ വിജയിച്ചത്. ഈ കമ്പനികള്‍ക്കാണ് ഏലം വിതരണത്തിന് അനുവാദം നല്‍കിയത്.

ടെണ്ടറില്‍ നിര്‍ദ്ദേശിച്ചത് പ്രകാരമുള്ള 6.5 മിമി ഗുണനിലവാരം ഏലയ്ക്കയ്ക്ക് ഉണ്ടായിരുന്നതായും പരിശോധനയില്‍ എവിടെയും ഗുണനിലവാര പ്രശ്നം കണ്ടെത്തിയിട്ടില്ലെന്നും സപ്ളൈകോ എംഡി പറഞ്ഞു. ടെണ്ടര്‍ വിജയിച്ച ചില കമ്പനികള്‍ ഏലയ്ക്ക പാക്കിംഗ് നടത്തിയത് തമിഴ്നാട്ടിലാണ്. എന്നാല്‍ അതിന് ശേഷമാണ് ഗുണനിലവാരം പരിശോധിച്ചത് എന്നതിനാല്‍ തിരിമറിയ്ക്ക് സാധ്യതയില്ലെന്നും സപ്ലൈക്കോ അറിയിച്ചു.

ടെണ്ടറില്‍ പങ്കെടുത്ത കമ്പനികള്‍ക്ക് നല്‍കാന്‍ കഴിയാതെ വന്ന പതിനഞ്ചര ലക്ഷം പാക്കറ്റ് ഏലം വാങ്ങിയത് കണ്‍സ്യൂമര്‍ ഫെഡ്, റെയ്ഡ്‌കോ എന്നിവിടങ്ങളിലുമാണെന്ന്, ഈ സഹാചര്യത്തില്‍ ഇടനിലക്കാരുടെ ഇടപെടലിന് യാതൊരു സാധ്യതയുമുണ്ടായിട്ടില്ലെന്നും സപ്ളൈകോ വിശദീകരിക്കുന്നു.

Exit mobile version