ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസ്; രവി പൂജാരിയെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചു

2018 ഡിസംബര്‍ 15നാണ് ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിന് നേരെ ബൈക്കിലെത്തിയവര്‍ വെടിവെച്ചത്

കൊച്ചി: നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറില്‍ നടന്ന വെടിവയ്പുമായി ബന്ധപ്പെട്ട കേസില്‍ രവി പൂജാരിയെ പ്രതിയാക്കിയുളള കുറ്റപത്രം സമര്‍പ്പിച്ചു. വെടിവെയ്പ് കേസിലെ മൂന്നാം പ്രതിയാണ് രവി പൂജാരി.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാന്‍ തയ്യാറാക്കിയ അന്തിമ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, ആയുധം ഉപയോഗിച്ച് ഭീതി സൃഷ്ടിക്കല്‍, അതിക്രമിച്ചു കടക്കല്‍, പണം അപഹരിക്കല്‍ എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് രവി പൂജാരിക്കെതിരെ ചുമത്തിയിരിക്കുന്നത്.

ബ്യൂട്ടി പാര്‍ലറിന് നേരെ വെടിയുതിര്‍ത്ത രണ്ടുപേരെയാണ് ഒന്നും രണ്ടും പ്രതികളാക്കിയിരിക്കുന്നത്. ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 2018 ഡിസംബര്‍ 15നാണ് ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിന് നേരെ ബൈക്കിലെത്തിയവര്‍ വെടിവെച്ചത്.

Exit mobile version