‘എന്റെ ഏട്ടനെ കൊന്നവരെ തൂക്കിലേറ്റണം, എനിക്ക് മറ്റൊന്നും പറയാനില്ല…’ സുരേഷ് ഗോപിയുടെ നെഞ്ച് തകര്‍ത്ത് അമൃത

കാസര്‍കോട്: കൊലയാളികളുടെ വാളിന് ഇരയായ ശരത്‌ലാല്‍ പിടഞ്ഞു മരിക്കുന്നത് നേരില്‍ക്കണ്ട സഹോദരി അമൃതയുടെ കണ്ണീരില്‍ ഉരുകുകയാണ് കേരളക്കര.. കഴിഞ്ഞ ദിവസം ഇവരുടെ വീട് സന്ദര്‍ശിച്ച സുരേഷ് ഗോപി എംപിയോട് നെഞ്ച് പൊട്ടി അമൃത പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്തെ തീരാ ദുഖത്തിലാഴ്ത്തിയിരിക്കുന്നത്.

‘എന്റെ ഏട്ടനെ കൊന്നവരെ തൂക്കിലേറ്റണം, എനിക്ക് മറ്റൊന്നും പറയാനില്ല…’ എന്നായിരുന്നു അമൃതയുടെ വാക്കുകള്‍..

കൃപേഷിന്റെ ഒറ്റമുറി ഓലക്കുടിലില്‍ നിന്ന് അച്ഛന്‍ കൃഷ്ണനെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ച ശേഷം ഇരുവരുടെയും ശവകുടീരത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയാണ് സുരേഷ് ഗോപി ശരത്‌ലാലിന്റെ വീട്ടിലെത്തിയത്.

പ്രതികരിക്കാന്‍ പോലും കഴിയാതെ തകര്‍ന്നിരിക്കുന്ന അമ്മ ലതയെയും അച്ഛന്‍ സത്യനാരായണനെയും ആശ്വസിപ്പിച്ച അദ്ദേഹം പറഞ്ഞു. ‘മക്കളെ നഷ്ടമായ അച്ഛനമ്മമാര്‍ക്ക് എന്ത് രാഷ്ട്രീയമാണുള്ളത്. യഥാര്‍ഥ കുറ്റവാളികളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരണം. ഇത് ജീവിത സമരമാക്കണം, രാഷ്ട്രീയ സമരമാക്കരുത്..’- സുരേഷ് ഗോപി പറഞ്ഞു.

Exit mobile version