കാസര്‍കോട് ഇരട്ടകൊലപാതകം; വീടുകളില്‍ പോയതില്‍ തെറ്റില്ല, ഇ ചന്ദ്രശേഖരനെ പിന്തുണച്ച് കാനം രാജേന്ദ്രന്‍

മന്ത്രിയെ എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ വിമര്‍ശിച്ചിതിനു പിന്നാലെയാണ് പിന്തുണ നല്‍കി കാനം രംഗത്തെത്തിയത്.

തിരുവനന്തപുരം: കാസര്‍കോട് രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മന്ത്രിയെ എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ വിമര്‍ശിച്ചിതിനു പിന്നാലെയാണ് പിന്തുണ നല്‍കി കാനം രംഗത്തെത്തിയത്.

മന്ത്രി കൊല്ലപ്പെട്ടവരുടെ വീടുകളില്‍ പോയതില്‍ തെറ്റില്ലെന്നും ജനപ്രതിനിധി എന്ന നിലയിലായിരുന്നു ചന്ദ്രശേഖരന്‍ സന്ദര്‍ശനം നടത്തിയതെന്നും കാനം പറഞ്ഞു. അതേസമയം, മന്ത്രിയുടെ സന്ദര്‍ശനം നല്ല സന്ദേശം നല്‍കുമെന്ന് പറയാന്‍ സാധിക്കില്ലെന്നും എന്നാല്‍ മന്ത്രിയെന്ന നിലയില്‍ പോയതില്‍ തെറ്റില്ലെന്നുമായിരുന്നു വിജയരാഘവന്‍ പറഞ്ഞത്.

പ്രാദേശികമായ സംഘര്‍ഷമാണ് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് കാരണമായതെന്നും സിപിഎമ്മിന് ഇതില്‍ പങ്കെല്ലെന്നും വിജയരാഘവന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

Exit mobile version