കേരളം വിട്ട് ഇതുവരെ പുറത്ത് പോകാത്ത യുവാവ് പഞ്ചാബില്‍ നടന്ന കൊലക്കേസില്‍ പ്രതി..! വിചിത്രമായ സംഭവം ശൂരനാട്

തിരുവന്തപുരം: വളരെ വിചിത്രമായ സംഭവങ്ങളാണ് ഇവിടെ നടക്കുന്നത്. കേരളം വിട്ട് ഇതുവരെ പുറത്ത് പോകാത്ത യുവാവിന് പഞ്ചാബില്‍ നടന്ന മരണവുമായി ബന്ധപ്പെട്ട് സമന്‍സ് അയച്ച് പാട്യാല പോലീസ്. പോരുവഴി നടുവിലേമുറി സുനില്‍ ഭവനത്തില്‍ സുനിലിനണു ശൂരനാട് പോലീസ് സ്റ്റേഷന്‍ വഴി സമന്‍സ് എത്തിയത്. സംഭവത്തിന്റെ സ്ഥതിഗതികള്‍ അറിയാന്‍ ഈ മാസം 20ന് പട്യാല സ്റ്റേഷനില്‍ എത്തണമെന്നാണു യുവാവിനുള്ള നിര്‍ദ്ദേശം.

കഴിഞ്ഞ വര്‍ഷം ജൂലൈ 14നു പട്യാല റെയില്‍വേ സ്റ്റേഷനില്‍ ഹരിയാന ഭിവാനി സ്വദേശിയായ സതീഷ്‌കുമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞിരുന്നു. എന്നാല്‍ തന്നെ വധിക്കുമെന്ന് ആരോ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു എന്ന് മരിക്കും മുമ്പ് സതീഷ് കുമാര്‍ സഹോദരനോട് പറഞ്ഞിരുന്നു. പക്ഷെ ആ നമ്പര്‍ ശൂരനാട് സ്വദേശി സുനിലിന്റെയായിരുന്നു. നമ്പര്‍ നല്‍കിയ ദിവസം രാത്രി ഏഴിനാണു സതീഷ്‌കുമാര്‍ മരിച്ചത്. എന്നാല്‍ സംഭവം എന്താണെന്ന് ഇപ്പോഴും സുനിലിന് വ്യക്തമായിട്ടില്ല. നമ്പര്‍ എഴുതിയെടുത്തപ്പോള്‍ വന്ന തെറ്റാകാമെന്നാണു കരുതുന്നത്.

നീതി തേടി മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മിഷന്‍, കോടതി എന്നിവരെ സമീപിക്കാനൊരുങ്ങുകയാണ് സുനില്‍. താന്‍ ജീവിതത്തില്‍ ഇതുവരെ ആരെയും ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് കൂലിപ്പണിക്കാരനായ സുനില്‍ പറയുന്നു

Exit mobile version