വീരമൃത്യു വരിച്ച ജവാന്‍ വസന്തകുമാറിന്റെ ഭൗതിക ശരീരം കരിപ്പൂരിലെത്തിച്ചു

ഉന്നത സൈനിക-പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ-സാംസ്‌ക്കാരിക രംഗത്തുനിന്നുള്ളവരും അന്ത്യാജ്ഞലികള്‍ അര്‍പ്പിച്ചു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, സംസ്ഥാന മന്ത്രിമാരായ എകെശശീന്ദ്രന്‍, ഇപിജയരാജന്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.

കാശ്മീര്‍; ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ ഭൗതികശരീരം കേരളത്തില്‍ എത്തിച്ചു. ഉച്ചയ്ക്ക് 2.30 ന് നാവികസേനയുടെ പ്രത്യേക ഹെലികോപ്റ്ററിലാണ് കരിപ്പൂര്‍ വിമാനത്താവളില്‍ എത്തിച്ചത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ സൈനിക ബഹുമതികളോടെ ധീരജവാന്റെ മൃതദേഹം ഏറ്റുവാങ്ങി.

ഉന്നത സൈനിക-പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ-സാംസ്‌ക്കാരിക രംഗത്തുനിന്നുള്ളവരും അന്ത്യാജ്ഞലികള്‍ അര്‍പ്പിച്ചു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, സംസ്ഥാന മന്ത്രിമാരായ എകെശശീന്ദ്രന്‍, ഇപിജയരാജന്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.

തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നും റോഡു മാര്‍ഗം ഭൗതികശരീരം ജന്മനാടായ വയനാട്ടിലേക്ക് കൊണ്ടുപോയി. വസന്തകുമാര്‍ പഠിച്ച ലക്കിടി എല്‍പി സ്‌കൂളില്‍ പൊതു ദര്‍ശനത്തിന് വെച്ച ശേഷം തൃക്കൈപറ്റ മുക്കംകുന്നിലെ ശ്മശാനത്തിലാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടക്കുക.

Exit mobile version