അശ്ലീല വീഡിയോ കാണിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; കൊല്ലത്ത് ഓട്ടോ ഡ്രൈവറായ മധ്യവയസ്‌കന്‍ റിമാന്‍ഡില്‍

അതേസമയം, പ്രതി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവിന്റെ പിതാവായതിനാല്‍ പോലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണമുണ്ട്.

കൊല്ലം: അശ്ലീല വീഡിയോ കാണിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മധ്യവയസ്‌കന്‍ റിമാന്‍ഡില്‍. കുട്ടിയെ സ്‌കൂളിലെത്തിച്ചിരുന്ന ഓട്ടോയുടെ ഡ്രൈവര്‍ താജുദ്ദീനാണ് റിമാന്‍ഡിലായത്.

അതേസമയം, പ്രതി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവിന്റെ പിതാവായതിനാല്‍ പോലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണമുണ്ട്. താജുദ്ദിന്റെ ഓട്ടോയിലാണ് പന്ത്രണ്ടുകാരിയായ ഏഴാം ക്ലാസുകാരി സ്‌കൂളില്‍ ദിവസവും പോയിരുന്നത്. ഓട്ടോയില്‍ വെച്ച് പെണ്‍കുട്ടിയെ മൊബൈലില്‍ ഫോണില്‍ അശ്ലീല വീഡിയോ കാട്ടി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി.

കുറച്ചു ദിവസമായി ക്ലാസില്‍ വിഷമിച്ചിരുന്ന കുട്ടിയോടെ അധ്യാപിക കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് അധ്യാപിക വിവരം രക്ഷിതാക്കളെ അറിയിച്ചു. രക്ഷിതാക്കള്‍ അഞ്ചല്‍ പോലീസില്‍ എത്തി പരാതി നല്‍കിയെങ്കിലും ആദ്യം പോലീസ് കേസെടുക്കാന്‍ തയാറായില്ല. രക്ഷിതാക്കള്‍ പരാതിയില്‍ ഉറച്ചു നിന്നതോടെയാണ് അഞ്ചു മണിക്കൂറിനു ശേഷം താജുദ്ദീനെതിരെ പോക്‌സോ നിയമപ്രകാരമുള്ള വകുപ്പുകള്‍ അടക്കം ചുമത്തി പോലീസ് കേസടുത്തു. സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകന്റെ അച്ഛനാണ് താജുദ്ദിന്‍.

Exit mobile version